Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 艾尔拉夫   段:
وَاذْكُرُوْۤا اِذْ جَعَلَكُمْ خُلَفَآءَ مِنْ بَعْدِ عَادٍ وَّبَوَّاَكُمْ فِی الْاَرْضِ تَتَّخِذُوْنَ مِنْ سُهُوْلِهَا قُصُوْرًا وَّتَنْحِتُوْنَ الْجِبَالَ بُیُوْتًا ۚ— فَاذْكُرُوْۤا اٰلَآءَ اللّٰهِ وَلَا تَعْثَوْا فِی الْاَرْضِ مُفْسِدِیْنَ ۟
നിങ്ങൾക്ക് മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ സ്മരിക്കുക. ആദ് സമൂഹത്തിന് ശേഷമുള്ള പിൻഗാമികളാക്കി അവൻ നിങ്ങളെ നിശ്ചയിച്ചു. ഭൂമിയിൽ സുഖിച്ചു കഴിയാനും, നിങ്ങളുടെ ആവശ്യങ്ങൾ കണ്ടെത്താനും കഴിയുന്ന രൂപത്തിൽ അല്ലാഹു നിങ്ങൾക്ക് സൗകര്യം ചെയ്തു തന്നിരിക്കുന്നു. (അല്ലാഹുവിനെ) നിഷേധിക്കുകയും, (അല്ലാഹുവിൻ്റെ ദൂതനെ) കളവാക്കുകയും ചെയ്യുന്നതിൽ അവർ തുടർന്നു പോയപ്പോൾ അല്ലാഹു അവരെ നശിപ്പിച്ചതിന് ശേഷമാകുന്നു ഇതെല്ലാം നടന്നത്. ഭൂമിയുടെ താഴ്ഭാഗങ്ങളിൽ നിങ്ങൾ കൊട്ടാരങ്ങൾ പടുത്തുയർത്തുന്നു. വീടുകൾ നിർമ്മിക്കാൻ പർവ്വതങ്ങൾ നിങ്ങൾ പിളർത്തുകയും ചെയ്യുന്നു. അതിനാൽ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ നിങ്ങൾ സ്മരിക്കുകയും, അവക്ക് അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുക. ഭൂമിയിൽ കുഴപ്പമുണ്ടാക്കാനുള്ള പരിശ്രമങ്ങൾ നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. അല്ലാഹുവിനെ നിഷേധിക്കുന്നതും തിന്മകൾ പ്രവർത്തിക്കുന്നതും അവസാനിപ്പിച്ചുകൊണ്ടാണ് കുഴപ്പമുണ്ടാക്കുന്നത് നിർത്തേണ്ടത്.
阿拉伯语经注:
قَالَ الْمَلَاُ الَّذِیْنَ اسْتَكْبَرُوْا مِنْ قَوْمِهٖ لِلَّذِیْنَ اسْتُضْعِفُوْا لِمَنْ اٰمَنَ مِنْهُمْ اَتَعْلَمُوْنَ اَنَّ صٰلِحًا مُّرْسَلٌ مِّنْ رَّبِّهٖ ؕ— قَالُوْۤا اِنَّا بِمَاۤ اُرْسِلَ بِهٖ مُؤْمِنُوْنَ ۟
അദ്ദേഹത്തിൻ്റെ ജനതയിൽ അഹങ്കാരം നടിക്കുന്നവരായിരുന്ന നേതാക്കന്മാരും പ്രമാണിമാരുമായവർ അവർ അടിച്ചമർത്തിയിരുന്ന സാധുക്കളോട് പറഞ്ഞു: (സ്വാലിഹിൽ) വിശ്വസിച്ചവരേ! അല്ലാഹുവിൽ നിന്നുള്ള ദൂതൻ തന്നെയാണ് സ്വാലിഹെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നുണ്ടോ?! അടിച്ചമർത്തപ്പെട്ടവരായ, (അല്ലാഹുവിൽ) വിശ്വസിച്ച അക്കൂട്ടർ പറഞ്ഞു: സ്വാലിഹ് എന്തൊരു കാര്യവുമായി ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നോ; അത് സത്യപ്പെടുത്തുന്നവരും, അതിനെ അംഗീകരിക്കുന്നവരും, അതിന് കീഴൊതുങ്ങിയവരുമാണ് ഞങ്ങൾ. അദ്ദേഹത്തിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുന്നവരുമാണ് ഞങ്ങൾ.
阿拉伯语经注:
قَالَ الَّذِیْنَ اسْتَكْبَرُوْۤا اِنَّا بِالَّذِیْۤ اٰمَنْتُمْ بِهٖ كٰفِرُوْنَ ۟
അദ്ദേഹത്തിൻ്റെ ജനതയിലെ ഔന്നത്യം നടിച്ച (പ്രമാണിമാർ) പറഞ്ഞു: (അല്ലാഹുവിൽ) വിശ്വസിക്കുന്നവരേ! നിങ്ങൾ സത്യപ്പെടുത്തിയതെന്തോ, അതിനെ നിഷേധിക്കുന്നവരാകുന്നു ഞങ്ങൾ. ഞങ്ങളൊരിക്കലും അതിൽ വിശ്വസിക്കുകയില്ല. സ്വാലിഹിൻ്റെ മതനിയമങ്ങൾ ഞങ്ങളൊരിക്കലും പ്രാവർത്തികമാക്കുകയുമില്ല.
阿拉伯语经注:
فَعَقَرُوا النَّاقَةَ وَعَتَوْا عَنْ اَمْرِ رَبِّهِمْ وَقَالُوْا یٰصٰلِحُ ائْتِنَا بِمَا تَعِدُنَاۤ اِنْ كُنْتَ مِنَ الْمُرْسَلِیْنَ ۟
ഉപദ്രവിക്കാതെ വെറുതെ വിടണമെന്ന് അവരോട് സ്വാലിഹ് നബി കൽപ്പിച്ച ആ ഒട്ടകത്തെ അങ്ങനെ അവർ അറുത്തു കളഞ്ഞു. അല്ലാഹുവിൻ്റെ കൽപ്പന പ്രാവർത്തികമാക്കുന്നതിലുള്ള അഹങ്കാരമായിരുന്നു അതിൻ്റെ കാരണം. സ്വാലിഹ് നബി താക്കീത് നൽകിയ ശിക്ഷയെ പരിഹസിച്ചു കൊണ്ടും, അതൊന്നും ഒരിക്കലും സംഭവിക്കില്ലെന്ന വിശ്വാസത്തിലും അവർ പറഞ്ഞു: സ്വാലിഹേ! നീ ഞങ്ങളോട് താക്കീത് ചെയ്ത വേദനാജനകമായ ശിക്ഷ ഞങ്ങൾക്ക് കൊണ്ടുവാ! നീ യഥാർത്ഥത്തിൽ അല്ലാഹുവിൻ്റെ ദൂതനാണെങ്കിൽ (അങ്ങനെ ചെയ്തു കാണിക്ക്).
阿拉伯语经注:
فَاَخَذَتْهُمُ الرَّجْفَةُ فَاَصْبَحُوْا فِیْ دَارِهِمْ جٰثِمِیْنَ ۟
അങ്ങനെ അവർ ധൃതി പിടിച്ച ആ ശിക്ഷ അവർക്ക് വന്നെത്തി. ഭീകരമായ ഒരു ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ മണ്ണിൽ മുഖം കുത്തി, മുട്ടുകളിൽ വീണ നിലയിൽ അവർ നിലംപതിച്ചു വീണു. അവരുടെ കൂട്ടത്തിൽ ഒരാളും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയുണ്ടായില്ല.
阿拉伯语经注:
فَتَوَلّٰی عَنْهُمْ وَقَالَ یٰقَوْمِ لَقَدْ اَبْلَغْتُكُمْ رِسَالَةَ رَبِّیْ وَنَصَحْتُ لَكُمْ وَلٰكِنْ لَّا تُحِبُّوْنَ النّٰصِحِیْنَ ۟
തൻ്റെ ജനത അല്ലാഹുവിലേക്കുള്ള ഈ ക്ഷണത്തിന് ഉത്തരം നൽകില്ലെന്ന് ഉറപ്പായപ്പോൾ സ്വാലിഹ് നബി അവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞു. അവരോട് അദ്ദേഹം പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾക്ക് എത്തിച്ചു നൽകാൻ അല്ലാഹു എന്നോട് കൽപ്പിച്ച കാര്യം ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകിയിരിക്കുന്നു. (അല്ലാഹുവിൻ്റെ കാരുണ്യത്തിലും അവൻ്റെ പ്രതിഫലത്തിലും) പ്രതീക്ഷ നൽകിക്കൊണ്ടും, (അല്ലാഹുവിൻ്റെ കോപത്തെയും അവൻ്റെ ശിക്ഷയെയും) താക്കീത് നൽകിക്കൊണ്ടും ഞാൻ നിങ്ങളെ ഉപദേശിച്ചു. എന്നാൽ നിങ്ങളെ നന്മയിലേക്ക് എത്തിക്കാനും തിന്മയിൽ നിന്ന് അകറ്റി നിർത്താനും പരിശ്രമിക്കുന്ന, നിങ്ങളോട് ഗുണകാംക്ഷികളായവരെ നിങ്ങൾ പരിഗണിക്കുന്നില്ല.
阿拉伯语经注:
وَلُوْطًا اِذْ قَالَ لِقَوْمِهٖۤ اَتَاْتُوْنَ الْفَاحِشَةَ مَا سَبَقَكُمْ بِهَا مِنْ اَحَدٍ مِّنَ الْعٰلَمِیْنَ ۟
ലൂത്വ് തൻ്റെ ജനതയെ എതിർത്തു കൊണ്ട് ഇപ്രകാരം പറഞ്ഞ സന്ദർഭം ഓർക്കുക: നീചവും മ്ലേഛവുമായ ഈ വൃത്തികെട്ട പ്രവൃത്തി നിങ്ങൾ ചെയ്യുകയാണോ?! അവർ (കാമേഛക്കായി) പുരുഷന്മാരെ സമീപിക്കുന്നവരായിരുന്നു. നിങ്ങൾ പുതുതായി കണ്ടെത്തിയ ഈ വൃത്തികേട് നിങ്ങൾക്ക് മുൻപ് മറ്റൊരാളും ചെയ്യുകയുണ്ടായിട്ടില്ല.
阿拉伯语经注:
اِنَّكُمْ لَتَاْتُوْنَ الرِّجَالَ شَهْوَةً مِّنْ دُوْنِ النِّسَآءِ ؕ— بَلْ اَنْتُمْ قَوْمٌ مُّسْرِفُوْنَ ۟
കാമേഛ പൂർത്തീകരിക്കുന്നതിനായി സൃഷ്ടിക്കപ്പെട്ട സ്ത്രീകളെ ഉപേക്ഷിച്ചു കൊണ്ട് പുരുഷന്മാരിലേക്കാണ് നിങ്ങൾ അതിനായി ചെല്ലുന്നത്. ബുദ്ധിയോ പ്രമാണമോ മനുഷ്യരുടെ ശുദ്ധപ്രകൃതിയോ നിങ്ങളുടെ ഈ പ്രവർത്തിയോട് യോജിക്കുന്നില്ല. എന്നാൽ മനുഷ്യരുടെ നേരായ പാത വിട്ടുപ്രവർത്തിക്കുന്ന, അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്ന ഒരു ജനതയാകുന്നു നിങ്ങൾ.
阿拉伯语经注:
这业中每段经文的优越:
• الاستكبار يتولد غالبًا من كثرة المال والجاه، وقلة المال والجاه تحمل على الإيمان والتصديق والانقياد غالبًا.
• സമ്പത്തും അധികാരവും അധികരിക്കുന്നത് പൊതുവെ മനുഷ്യരിൽ അഹങ്കാരം ജനിപ്പിക്കാറുണ്ട്. അവ രണ്ടും കുറയുന്നത് (അല്ലാഹുവിൽ) വിശ്വസിക്കുന്നതിനും, നബിമാരെ സത്യപ്പെടുത്തുന്നതിനും, അവർക്ക് കീഴൊതുങ്ങുന്നതിനും പ്രേരിപ്പിക്കുന്നതായും കാണാം.

• جواز البناء الرفيع كالقصور ونحوها؛ لأن من آثار النعمة: البناء الحسن مع شكر المنعم.
• ഉയരമുള്ള കൊട്ടാരങ്ങളും മറ്റും നിർമ്മിക്കുന്നത് അനുവദനീയമാണ്. കാരണം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളുടെ അടയാളങ്ങളിൽ പെട്ടതാണ് നല്ല വീടുകൾ നിർമ്മിക്കാൻ കഴിയുക എന്നത്; അതോടൊപ്പം അനുഗ്രഹദാതാവായ അല്ലാഹുവിന് നന്ദി കാണിക്കണമെന്ന് മാത്രം.

• الغالب في دعوة الأنبياء أن يبادر الضعفاء والفقراء إلى الإصغاء لكلمة الحق التي جاؤوا بها، وأما السادة والزعماء فيتمردون ويستعلون عليها.
• നബിമാരുടെ പ്രബോധന ചരിത്രത്തിൽ പൊതുവെ കാണാൻ കഴിയുക ദരിദ്രരും ദുർബലരുമായവർ അവരുടെ ക്ഷണം ഉടനടി സ്വീകരിക്കുന്നതായാണ്. എന്നാൽ നേതാക്കളും പ്രമാണിമാരും ധിക്കാരം പുലർത്തുകയും, ഔന്നത്യം നടിക്കുകയും ചെയ്യുന്നതായി കാണാം.

• قد يعم عذاب الله المجتمع كله إذا كثر فيه الخَبَث، وعُدم فيه الإنكار.
• ഒരു ജനതയിൽ വൃത്തികേടുകൾ അധികരിക്കുകയും, അവിടെ തിന്മ എതിർക്കപ്പെടാതെ വരികയും ചെയ്താൽ അല്ലാഹുവിൻ്റെ ശിക്ഷ അവരെ മുഴുവനായി ബാധിച്ചേക്കാം.

 
含义的翻译 章: 艾尔拉夫
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭