Check out the new design

《古兰经》译解 - 古兰经简要注释马拉雅拉姆语翻译 * - 译解目录


含义的翻译 章: 艾尔拉夫   段:
وَنَادٰۤی اَصْحٰبُ الْجَنَّةِ اَصْحٰبَ النَّارِ اَنْ قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقًّا فَهَلْ وَجَدْتُّمْ مَّا وَعَدَ رَبُّكُمْ حَقًّا ؕ— قَالُوْا نَعَمْ ۚ— فَاَذَّنَ مُؤَذِّنٌ بَیْنَهُمْ اَنْ لَّعْنَةُ اللّٰهِ عَلَی الظّٰلِمِیْنَ ۟ۙ
സ്വർഗത്തിൽ ശാശ്വതമായി വസിക്കുന്ന സ്വർഗാവകാശികൾ നരകത്തിലെ ശാശ്വതവാസികളായ നരകാവകാശികളോട് -തങ്ങൾക്ക് ഒരുക്കിവെക്കപ്പെട്ട സ്ഥലത്ത് രണ്ട് കൂട്ടരും പ്രവേശിച്ചു കഴിഞ്ഞ ശേഷം- പറയും: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് വാഗ്ദാനം ചെയ്ത സ്വർഗം യാഥാർഥ്യമായി സംഭവിക്കുന്നത് ഞങ്ങൾ കണ്ടുകഴിഞ്ഞു. അവൻ ഞങ്ങളെ അവിടെ പ്രവേശിപ്പിച്ചിരിക്കുന്നു. എന്നാൽ -അല്ലാഹുവിനെ നിഷേധിച്ചവരേ!- നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് താക്കീത് ചെയ്ത നരകം യാഥാർത്ഥ്യമായി പുലരുന്നത് നിങ്ങൾ കണ്ടെത്തിയോ?! അല്ലാഹുവിനെ നിഷേധിച്ചവർ പറയും: അല്ലാഹു ഞങ്ങളോട് താക്കീത് ചെയ്ത നരകം ഞങ്ങൾ യാഥാർത്ഥ്യമായി കണ്ടെത്തിയിരിക്കുന്നു. അപ്പോൾ ഒരാൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം വിളിച്ചു പറയും: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അതിക്രമികളെ അകറ്റേണമേ! ഐഹികജീവിതത്തിൽ അവർക്ക് അവൻ കാരുണ്യത്തിൻ്റെ വാതിലുകൾ തുറന്നിട്ടു കൊടുത്തിരുന്നെങ്കിലും അവരതിൽ നിന്ന് തിരിഞ്ഞു കളയുകയാണ് ഉണ്ടായത്.
阿拉伯语经注:
الَّذِیْنَ یَصُدُّوْنَ عَنْ سَبِیْلِ اللّٰهِ وَیَبْغُوْنَهَا عِوَجًا ۚ— وَهُمْ بِالْاٰخِرَةِ كٰفِرُوْنَ ۟ۘ
(കാരുണ്യത്തിൽ നിന്ന് അകറ്റപ്പെടുന്ന) അതിക്രമികളായ അക്കൂട്ടർ; അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് സ്വയം അകന്നു നിൽക്കുകയും, അത് അവഗണിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും, ജനങ്ങൾ സത്യത്തിൻ്റെ മാർഗത്തിൽ പ്രവേശിക്കാതിരിക്കുന്നതിന് അത് വക്രതയുള്ളതായി തീരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരായിരുന്നു. പരലോകത്തെ നിഷേധിക്കുന്നവരും, അതിനായി തയ്യാറെടുക്കാത്തവരുമാണ് അക്കൂട്ടർ.
阿拉伯语经注:
وَبَیْنَهُمَا حِجَابٌ ۚ— وَعَلَی الْاَعْرَافِ رِجَالٌ یَّعْرِفُوْنَ كُلًّا بِسِیْمٰىهُمْ ۚ— وَنَادَوْا اَصْحٰبَ الْجَنَّةِ اَنْ سَلٰمٌ عَلَیْكُمْ ۫— لَمْ یَدْخُلُوْهَا وَهُمْ یَطْمَعُوْنَ ۟
ഈ രണ്ട് കൂട്ടർക്കും -സ്വർഗവാസികൾക്കും നരകവാസികൾക്കും- ഇടയിൽ ഒരു ഉയരമുള്ള മറയുണ്ട്. അഅ്റാഫ് എന്നാകുന്നു അതിൻ്റെ പേര്. ഈ ഉയർന്ന മറക്ക് മുകളിൽ ചിലരുണ്ട്; അവരുടെ നന്മകളും തിന്മകളും സമമായിരിക്കുന്നു. വെളുത്ത മുഖമുള്ള സ്വർഗവാസികളെ അവരുടെ അടയാളങ്ങളിലൂടെയും, കറുത്തിരുണ്ട മുഖമുള്ള നരകവാസികളെ അവരുടെ അടയാളങ്ങളിലൂടെയും അവർ (അഅ്റാഫിൽ നിൽക്കുന്നവർ) തിരിച്ചറിയുന്നതാണ്. സ്വർഗവാസികളെ ആദരവോടെ വിളിച്ചു കൊണ്ട് അവർ പറയും: സലാമുൻ അലൈകും (നിങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ രക്ഷയുണ്ടാകട്ടെ). അവർ സ്വർഗത്തിൽ ഇതുവരെയായും പ്രവേശിച്ചു കഴിഞ്ഞിട്ടില്ല. അല്ലാഹുവിൻ്റെ കാരുണ്യത്താൽ അതിൽ പ്രവേശിക്കുമെന്ന പ്രതീക്ഷയിലാണ് അവർ.
阿拉伯语经注:
وَاِذَا صُرِفَتْ اَبْصَارُهُمْ تِلْقَآءَ اَصْحٰبِ النَّارِ ۙ— قَالُوْا رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظّٰلِمِیْنَ ۟۠
അഅ്റാഫിലുള്ളവരുടെ ദൃഷ്ടികൾ നരകവാസികളുടെ നേർക്ക് തിരിക്കപ്പെടുകയും, അവർ അനുഭവിക്കുന്ന കഠിനശിക്ഷകൾ കാണുകയും ചെയ്താൽ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! നിന്നെ നിഷേധിച്ചു കൊണ്ടും നിന്നിൽ പങ്കുചേർത്തു കൊണ്ടും അതിക്രമം പ്രവർത്തിച്ചവരോടൊപ്പം ഞങ്ങളെ ഉൾപ്പെടുത്തരുതേ!
阿拉伯语经注:
وَنَادٰۤی اَصْحٰبُ الْاَعْرَافِ رِجَالًا یَّعْرِفُوْنَهُمْ بِسِیْمٰىهُمْ قَالُوْا مَاۤ اَغْنٰی عَنْكُمْ جَمْعُكُمْ وَمَا كُنْتُمْ تَسْتَكْبِرُوْنَ ۟
അഅ്റാഫിലുള്ളവർ നരകക്കാരിൽ പെട്ട ചിലരെ അവരുടെ ചില അടയാളങ്ങൾ മുഖേന തിരിച്ചറിയും; അവരുടെ കണ്ണുകൾ നീലനിറമുള്ളതും മുഖങ്ങൾ കറുത്തിരുണ്ടതുമായിരിക്കും. അവരോട് (നരകവാസികളോട്) ഇവർ (അഅ്റാഫിലുള്ളവർ) പറയും: സമ്പാദ്യവും അനുയായികളും ധാരാളമുണ്ടെന്ന് പ്രൗഢി നടിച്ചതും നിങ്ങൾക്കൊട്ടും പ്രയോജനപ്പെട്ടില്ല. അഹങ്കാരവും ഔന്നത്യവും പ്രകടിപ്പിച്ച് സത്യത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞതും നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്തില്ല.
阿拉伯语经注:
اَهٰۤؤُلَآءِ الَّذِیْنَ اَقْسَمْتُمْ لَا یَنَالُهُمُ اللّٰهُ بِرَحْمَةٍ ؕ— اُدْخُلُوا الْجَنَّةَ لَا خَوْفٌ عَلَیْكُمْ وَلَاۤ اَنْتُمْ تَحْزَنُوْنَ ۟
കാഫിറുകളെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു അവരോട് പറയും: അല്ലാഹു അവൻ്റെ പക്കൽ നിന്നുള്ള കാരുണ്യം ചൊരിയുകയില്ലെന്ന് നിങ്ങൾ സത്യം ചെയ്തുപറഞ്ഞ കൂട്ടരല്ലേ ഇവർ (സ്വർഗവാസികൾ)?! (അല്ലാഹുവിൽ) വിശ്വസിച്ചവരോട് അവൻ പറയും: എന്നിൽ വിശ്വസിച്ചവരേ! നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക. നിങ്ങളുടെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് യാതൊരു ഭയവും വേണ്ടതില്ല. നിങ്ങൾക്ക് നഷ്ടപ്പെട്ട ഐഹിക സുഖങ്ങളോർത്ത് ദുഃഖവും വേണ്ട; കാരണം ശാശ്വതമായ സുഖാനുഗ്രഹങ്ങൾ നിങ്ങളിതാ കണ്ടുമുട്ടിയിരിക്കുന്നു.
阿拉伯语经注:
وَنَادٰۤی اَصْحٰبُ النَّارِ اَصْحٰبَ الْجَنَّةِ اَنْ اَفِیْضُوْا عَلَیْنَا مِنَ الْمَآءِ اَوْ مِمَّا رَزَقَكُمُ اللّٰهُ ؕ— قَالُوْۤا اِنَّ اللّٰهَ حَرَّمَهُمَا عَلَی الْكٰفِرِیْنَ ۟ۙ
നരകവാസികൾ സ്വർഗവാസികളോട് യാചിച്ചു കൊണ്ട് പറയും: സ്വർഗവാസികളേ! ഞങ്ങളുടെ മേൽ നിങ്ങൾ ധാരാളമായി വെള്ളം ചൊരിഞ്ഞു തരൂ! അതല്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക് ഉപജീവനമായി നൽകിയ ഭക്ഷ്യവിഭവങ്ങളിൽ നിന്ന് എന്തെങ്കിലും. സ്വർഗവാസികൾ പറയും: തീർച്ചയായും അല്ലാഹു അവനെ നിഷേധിച്ചവർക്ക് അവയെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയതൊന്നും ഞങ്ങൾ നിങ്ങൾക്ക് സഹായമായി നൽകുന്നതല്ല.
阿拉伯语经注:
الَّذِیْنَ اتَّخَذُوْا دِیْنَهُمْ لَهْوًا وَّلَعِبًا وَّغَرَّتْهُمُ الْحَیٰوةُ الدُّنْیَا ۚ— فَالْیَوْمَ نَنْسٰىهُمْ كَمَا نَسُوْا لِقَآءَ یَوْمِهِمْ هٰذَا ۙ— وَمَا كَانُوْا بِاٰیٰتِنَا یَجْحَدُوْنَ ۟
തങ്ങളുടെ മതത്തെ പരിഹാസവും കളിയുമാക്കി തീർത്തവരാണ് അല്ലാഹുവിനെ നിഷേധിച്ച അക്കൂട്ടർ. ഐഹികജീവിതം അതിൻ്റെ അലങ്കാരങ്ങളും ആഡംബരങ്ങളും കൊണ്ട് അവരെ വഞ്ചനയിൽ പെടുത്തി കളഞ്ഞു. അവർ പരലോകത്തെ മറന്നു കളയുകയും അതിന് വേണ്ടി തയ്യാറെടുക്കാതെ തിരിഞ്ഞു കളയുകയും ചെയ്ത പോലെ, പരലോകത്ത് അല്ലാഹു അവരെ വിസ്മരിച്ചു കളയുകയും, ശിക്ഷ അനുഭവിക്കാൻ അവരെ വിട്ടേക്കുന്നതുമാണ്. അല്ലാഹുവിൻ്റെ തെളിവുകളും പ്രമാണങ്ങളും അവർ നിഷേധിക്കുകയും, അവ സത്യമാണെന്ന് അറിഞ്ഞിട്ടും അവയെ തള്ളിക്കളയുകയും ചെയ്തതിനാലാണത്.
阿拉伯语经注:
这业中每段经文的优越:
• عدم الإيمان بالبعث سبب مباشر للإقبال على الشهوات.
• പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരിക്കുക എന്നത് ദേഹേഛകളിലേക്ക് മുഖംകുത്തി വീഴാനുള്ള അടിസ്ഥാന കാരണമാണ്.

• يتيقن الناس يوم القيامة تحقق وعد الله لأهل طاعته، وتحقق وعيده للكافرين.
• അല്ലാഹുവിനെ അനുസരിച്ചവർക്ക് അവൻ നൽകിയ വാഗ്ദാനവും, അല്ലാഹുവിനെ നിഷേധിച്ചവരെ അവൻ അറിയിച്ച താക്കീതും പരലോകത്ത് യാഥാർത്ഥ്യമായി പുലരുന്നത് മനുഷ്യർ ദൃഢതയോടെ തിരിച്ചറിയും.

• الناس يوم القيامة فريقان: فريق في الجنة وفريق في النار، وبينهما فريق في مكان وسط لتساوي حسناتهم وسيئاتهم، ومصيرهم إلى الجنة.
• പരലോകത്ത് മനുഷ്യർ രണ്ട് വിഭാഗങ്ങളാണ്; സ്വർഗത്തിൽ പ്രവേശിച്ച കൂട്ടരും, നരകത്തിൽ പ്രവേശിച്ച കൂട്ടരും. നന്മകളും തിന്മകളും സമമായതിനാൽ അവർക്കിടയിൽ ഒരു മദ്ധ്യമസ്ഥാനത്തിൽ നിൽക്കുന്നവരും ഉണ്ടായിരിക്കും. അവർ പിന്നീട് സ്വർഗത്തിലേക്ക് എത്തിച്ചേരുന്നതാണ്.

• على الذين يملكون المال والجاه وكثرة الأتباع أن يعلموا أن هذا كله لن يغني عنهم من الله شيئًا، ولن ينجيهم من عذاب الله.
• സമ്പത്തും സ്ഥാനമാനങ്ങളും ധാരാളം അനുയായികളും ഉള്ളവർ ഇതൊന്നും അല്ലാഹുവിങ്കൽ തങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യില്ലെന്ന് തിരിച്ചറിയട്ടെ; അവൻ്റെ ശിക്ഷയിൽ നിന്ന് ഈ പറഞ്ഞതൊന്നും അവരെ രക്ഷിക്കുകയില്ല.

 
含义的翻译 章: 艾尔拉夫
章节目录 页码
 
《古兰经》译解 - 古兰经简要注释马拉雅拉姆语翻译 - 译解目录

古兰经注释研究中心发行。

关闭