Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: At-Tawbah   Ayah:
یٰۤاَیُّهَا النَّبِیُّ جَاهِدِ الْكُفَّارَ وَالْمُنٰفِقِیْنَ وَاغْلُظْ عَلَیْهِمْ ؕ— وَمَاْوٰىهُمْ جَهَنَّمُ ؕ— وَبِئْسَ الْمَصِیْرُ ۟
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചവരുമായി ആയുധം കൊണ്ടും, കപടവിശ്വാസികളോട് നാവ് കൊണ്ടും തെളിവുകൾ കൊണ്ടും താങ്കൾ യുദ്ധത്തിലേർപ്പെടുക. രണ്ട് വിഭാഗത്തോടും പരുഷത സ്വീകരിക്കുകയും ചെയ്യുക; അവരതിന് അർഹരാകുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ സങ്കേതം നരകാഗ്നിയാകുന്നു. അവരുടെ ആ സങ്കേതം എത്ര മോശമായിരിക്കുന്നു.
Arabic explanations of the Qur’an:
یَحْلِفُوْنَ بِاللّٰهِ مَا قَالُوْا ؕ— وَلَقَدْ قَالُوْا كَلِمَةَ الْكُفْرِ وَكَفَرُوْا بَعْدَ اِسْلَامِهِمْ وَهَمُّوْا بِمَا لَمْ یَنَالُوْا ۚ— وَمَا نَقَمُوْۤا اِلَّاۤ اَنْ اَغْنٰىهُمُ اللّٰهُ وَرَسُوْلُهٗ مِنْ فَضْلِهٖ ۚ— فَاِنْ یَّتُوْبُوْا یَكُ خَیْرًا لَّهُمْ ۚ— وَاِنْ یَّتَوَلَّوْا یُعَذِّبْهُمُ اللّٰهُ عَذَابًا اَلِیْمًا فِی الدُّنْیَا وَالْاٰخِرَةِ ۚ— وَمَا لَهُمْ فِی الْاَرْضِ مِنْ وَّلِیٍّ وَّلَا نَصِیْرٍ ۟
അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്തു കൊണ്ട് കപടവിശ്വാസികൾ പറയും: '(നബിയേ!) താങ്കൾക്ക് വിവരം കിട്ടിയത് പോലെ, ഞങ്ങൾ താങ്കളെ ചീത്ത പറയുകയോ, താങ്കളുടെ ദീനിനെ കുറ്റം പറയുകയോ ചെയ്തിട്ടില്ല.' എന്നാൽ (നബിയേ!) താങ്കൾ അറിഞ്ഞതു പോലെ, ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന സംസാരം അവർ നടത്തുക തന്നെ ചെയ്തിരിക്കുന്നു. ഇസ്ലാം പുറത്തേക്ക് പ്രകടിപ്പിച്ചതിന് ശേഷം തനിച്ച നിഷേധം അവർ പ്രകടമാക്കിയിരിക്കുന്നു. നബി -ﷺ- യെ കൊലപ്പെടുത്തുക എന്നതിന് അവർ ആഗ്രഹിച്ചെങ്കിലും അതവർക്ക് സാധിച്ചില്ലെന്ന് മാത്രം. അല്ലാഹു തൻ്റെ നബിക്ക് ഔദാര്യമായി നൽകിയ യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് ഇവർക്കും നൽകിക്കൊണ്ട് അവർക്ക് സമ്പത്ത് നൽകി എന്നതല്ലാതെ മറ്റൊന്നും അവർക്ക് (നബി-ﷺ-യുടെ മേൽ) കുറ്റമായി പറയാനില്ല. (കുറ്റപ്പെടുത്താവുന്ന ഒന്നും നബി -ﷺ- യിൽ ഇല്ലെന്നർത്ഥം). തങ്ങളുടെ കപടവിശ്വാസത്തിൽ നിന്ന് അവർ പശ്ചാത്തപിച്ചു മടങ്ങുന്നെങ്കിൽ അതാണ് ഈ അവസ്ഥയിൽ തുടരുന്നതിനെക്കാൾ അവർക്ക് നല്ലത്. ഇനി അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുന്നതിൽ നിന്ന് അവർ തിരിഞ്ഞു കളയുകയാണെങ്കിൽ ഇഹലോകത്ത് യുദ്ധത്തിൽ കൊന്നൊടുക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വരുത്തി വെച്ചു കൊണ്ട് അല്ലാഹു അവരെ ശിക്ഷിക്കുന്നതാണ്. പരലോകത്താകട്ടെ നരകാഗ്നി കൊണ്ട് വേദനയേറിയ ശിക്ഷയും അവർക്ക് നൽകുന്നതാണ്. ശിക്ഷയിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന ഒരു രക്ഷാധികാരിയോ, അത് തടുത്തു നിർത്തുന്ന ഒരു സഹായിയോ അവർക്കുണ്ടായിരിക്കുകയില്ല.
Arabic explanations of the Qur’an:
وَمِنْهُمْ مَّنْ عٰهَدَ اللّٰهَ لَىِٕنْ اٰتٰىنَا مِنْ فَضْلِهٖ لَنَصَّدَّقَنَّ وَلَنَكُوْنَنَّ مِنَ الصّٰلِحِیْنَ ۟
അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് ഞങ്ങൾക്ക് നൽകുകയാണെങ്കിൽ ഞങ്ങൾ ആവശ്യക്കാർക്ക് വേണ്ടി സമ്പത്ത് ദാനം ചെയ്യുകയും, പ്രവർത്തനങ്ങൾ നന്നാക്കുന്ന സദ്'വൃ ത്തരുടെ കൂട്ടത്തിൽ ഞങ്ങൾ ഉറപ്പായും ഉൾപ്പെടുകയും ചെയ്യുന്നതാണ്' എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിനോട് കരാർ ചെയ്ത ചിലർ കപടവിശ്വാസികളുടെ കൂട്ടത്തിലുണ്ട്.
Arabic explanations of the Qur’an:
فَلَمَّاۤ اٰتٰىهُمْ مِّنْ فَضْلِهٖ بَخِلُوْا بِهٖ وَتَوَلَّوْا وَّهُمْ مُّعْرِضُوْنَ ۟
അങ്ങനെ അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് നൽകിയപ്പോൾ അവർ അല്ലാഹുവോട് ചെയ്ത കരാർ പാലിക്കുകയുണ്ടായില്ല. മറിച്ച്, തങ്ങളുടെ സമ്പത്ത് അവർ പിടിച്ചു വെക്കുകയും, അതിൽ നിന്ന് ഒന്നും ദാനം ചെയ്യാതിരിക്കുകയുമാണ് ഉണ്ടായത്. അല്ലാഹുവിലുള്ള വിശ്വാസത്തെ അവഗണിച്ചു കൊണ്ട് അക്കൂട്ടർ തിരിഞ്ഞു കളയുകയും ചെയ്തു.
Arabic explanations of the Qur’an:
فَاَعْقَبَهُمْ نِفَاقًا فِیْ قُلُوْبِهِمْ اِلٰی یَوْمِ یَلْقَوْنَهٗ بِمَاۤ اَخْلَفُوا اللّٰهَ مَا وَعَدُوْهُ وَبِمَا كَانُوْا یَكْذِبُوْنَ ۟
അന്ത്യനാൾ വരെ അവരുടെ ഹൃദയങ്ങളിൽ അല്ലാഹു കപടവിശ്വാസം ഉറപ്പിച്ചു നൽകി എന്നതാണ് അവർക്ക് അവസാനം സംഭവിച്ചത്. അല്ലാഹുവിനോടുള്ള കരാർ ലംഘിക്കുകയും, കളവ് പറയുകയും ചെയ്തതിന് അവർക്കുള്ള ശിക്ഷയായിരുന്നു അത്.
Arabic explanations of the Qur’an:
اَلَمْ یَعْلَمُوْۤا اَنَّ اللّٰهَ یَعْلَمُ سِرَّهُمْ وَنَجْوٰىهُمْ وَاَنَّ اللّٰهَ عَلَّامُ الْغُیُوْبِ ۟ۚ
കപടവിശ്വാസികൾ തങ്ങളുടെ സദസ്സുകളിൽ മറച്ചു പിടിക്കുന്ന തന്ത്രവും ചതിയും അല്ലാഹു അറിയുന്നുണ്ട് എന്നും, അല്ലാഹു അദൃശ്യകാര്യങ്ങൾ അങ്ങേയറ്റം അറിയുന്നവനാണ് എന്നും അവർക്ക് മനസ്സിലായിട്ടില്ലേ?! അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അല്ലാഹുവിന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.
Arabic explanations of the Qur’an:
اَلَّذِیْنَ یَلْمِزُوْنَ الْمُطَّوِّعِیْنَ مِنَ الْمُؤْمِنِیْنَ فِی الصَّدَقٰتِ وَالَّذِیْنَ لَا یَجِدُوْنَ اِلَّا جُهْدَهُمْ فَیَسْخَرُوْنَ مِنْهُمْ ؕ— سَخِرَ اللّٰهُ مِنْهُمْ ؗ— وَلَهُمْ عَذَابٌ اَلِیْمٌ ۟
അല്ലാഹുവിൽ വിശ്വസിച്ചവരുടെ കൂട്ടത്തിൽ നിന്ന് ചെറുതെങ്കിലും ദാനധർമ്മങ്ങൾ നൽകാൻ സന്നദ്ധത കാണിക്കുന്നവർ -വളരെ കുറച്ച് മാത്രം സ്വരുക്കൂട്ടാനേ അവർക്ക് കഴിഞ്ഞുള്ളൂ; അത്തരക്കാരെ- കുറ്റം പറയുകയും, അവരെ പരിഹസിച്ചു കൊണ്ട് 'ഇവരുടെ ദാനധർമ്മം കൊണ്ട് എന്ത് ഉപകാരമാണുള്ളത്?!' എന്ന് ചോദിക്കുകയും ചെയ്യുന്നവർ; അല്ലാഹുവിൽ വിശ്വസിച്ചവരെ അവർ പരിഹസിച്ചതിൻ്റെ ഫലമായി അല്ലാഹു അക്കൂട്ടരെ പരിഹസിച്ചിരിക്കുന്നു. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതാണ്.
Arabic explanations of the Qur’an:
Benefits of the verses in this page:
• وجوب جهاد الكفار والمنافقين، فجهاد الكفار باليد وسائر أنواع الأسلحة الحربية، وجهاد المنافقين بالحجة واللسان.
• അല്ലാഹുവിനെ നിഷേധിക്കുന്നവരോടും കപടവിശ്വാസികളോടും ശക്തമായ പോരാട്ടം നടത്തുക എന്നത് നിർബന്ധമാണ്. അല്ലാഹുവിനെ നിഷേധിച്ചവരോടുള്ള പോരാട്ടം കൈ കൊണ്ടും മറ്റെല്ലാ ആയുധങ്ങൾ കൊണ്ടും യുദ്ധം ചെയ്തിട്ടാണെങ്കിൽ, കപടവിശ്വാസികളെ നേരിടേണ്ടത് തെളിവുകൾ കൊണ്ടും സംസാരം കൊണ്ടുമാണ്.

• المنافقون من شرّ الناس؛ لأنهم غادرون يقابلون الإحسان بالإساءة.
• ജനങ്ങളിൽ ഏറ്റവും മോശക്കാരാണ് കപടവിശ്വാസികൾ. കാരണം, നന്മയെ തിന്മ കൊണ്ട് എതിരേൽക്കുന്ന വഞ്ചകന്മാരാണ് അക്കൂട്ടർ.

• في الآيات دلالة على أن نقض العهد وإخلاف الوعد يورث النفاق، فيجب على المسلم أن يبالغ في الاحتراز عنه.
• കരാർ ലംഘനവും, വാഗ്ദത്തം പാലിക്കാതിരിക്കുന്നതും കപടവിശ്വാസം മനസ്സിൽ ഉണ്ടാക്കുന്നതാണെന്ന സൂചന ഈ ആയത്തുകളിലുണ്ട്. അതിനാൽ അക്കാര്യം ഓരോ മുസ്ലിമും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

• في الآيات ثناء على قوة البدن والعمل، وأنها تقوم مقام المال، وهذا أصل عظيم في اعتبار أصول الثروة العامة والتنويه بشأن العامل.
• ശരീരത്തിൻ്റെ ശക്തിയും പരിശ്രമവും ഈ ആയത്തുകളിൽ പ്രശംസിക്കപ്പെട്ടിരിക്കുന്നു. സമ്പത്തിന് പകരമാണ് അത്തരം പ്രവർത്തനങ്ങൾ. പൊതുവിഭവശേഷികളെ പരിഗണിക്കുക എന്ന അടിസ്ഥാനവും, മനുഷ്യവിഭവശേഷിയെ പരിപോഷിപ്പിക്കലും അവ ഉൾക്കൊള്ളുന്നു.

 
Translation of the meanings Surah: At-Tawbah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close