Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: At-Tawbah   Ayah:
یَعْتَذِرُوْنَ اِلَیْكُمْ اِذَا رَجَعْتُمْ اِلَیْهِمْ ؕ— قُلْ لَّا تَعْتَذِرُوْا لَنْ نُّؤْمِنَ لَكُمْ قَدْ نَبَّاَنَا اللّٰهُ مِنْ اَخْبَارِكُمْ ؕ— وَسَیَرَی اللّٰهُ عَمَلَكُمْ وَرَسُوْلُهٗ ثُمَّ تُرَدُّوْنَ اِلٰی عٰلِمِ الْغَیْبِ وَالشَّهَادَةِ فَیُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ ۟
മുസ്ലിങ്ങൾ മടങ്ങിവന്നപ്പോൾ ജിഹാദിൽ നിന്നും പിന്തിനിന്ന കപടവിശ്വാസികൾ ദുർബലമായ ഒഴിവുകഴിവുകൾ ബോധിപ്പിക്കുന്നു. അവർക്ക് മറുപടി പറയാൻ അല്ലാഹു നബിയോടും മുഅ്മിനുകളോടും നിർദേശിക്കുന്നു: കളവായ ഒഴികഴിവുകൾ നിങ്ങൾ ബോധിപ്പിക്കേണ്ടതില്ല; നിങ്ങൾ പറയുന്നത് ഞങ്ങൾ വിശ്വസിക്കുകയേയില്ല. നിങ്ങളുടെ മനസ്സുകളിലുള്ള ചിലത് അല്ലാഹു ഞങ്ങളെ അറിയിച്ചിട്ടുണ്ട്.നിങ്ങൾ പശ്ചാത്തപിക്കുകയും, അങ്ങനെ അല്ലാഹു ആ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുമോ എന്നും അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ കാപട്യത്തിൽ തുടരുമോ എന്നും അല്ലാഹുവും അവൻ്റെ ദൂതനും കാണുന്നതുമാണ്. ശേഷം എല്ലാം അറിയുന്ന അല്ലാഹുവിലേക്ക് നിങ്ങൾ മടക്കപ്പെടുകയും നിങ്ങൾ ചെയ്തത് അവൻ നിങ്ങളെ അറിയിക്കുകയും അതിന് നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും.അതിനാൽ പശ്ചാത്താപത്തിലേക്കും സൽക്കർമ്മങ്ങളിലേക്കും നിങ്ങൾ ധൃതികാണിക്കുക.
Arabic explanations of the Qur’an:
سَیَحْلِفُوْنَ بِاللّٰهِ لَكُمْ اِذَا انْقَلَبْتُمْ اِلَیْهِمْ لِتُعْرِضُوْا عَنْهُمْ ؕ— فَاَعْرِضُوْا عَنْهُمْ ؕ— اِنَّهُمْ رِجْسٌ ؗ— وَّمَاْوٰىهُمْ جَهَنَّمُ ۚ— جَزَآءً بِمَا كَانُوْا یَكْسِبُوْنَ ۟
മുഅ്മിനുകളേ, നിങ്ങൾ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാൽ പിന്തിനിന്നവർ നിങ്ങളോട് അവരുടെ നിരർത്ഥകമായ കളവിനെ ഉറപ്പിക്കാനായി അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യും. നിങ്ങൾ അവരെ ആക്ഷേപിക്കുന്നതിൽ നിന്നും കുറ്റപ്പെടുത്തുന്നതിൽ നിന്നും വിട്ടു ഒഴിഞ്ഞുകളയുവാൻ വേണ്ടിയത്രെ അത്. വെറുപ്പുള്ളവർ ഒഴിവാക്കിവിടുന്നതെങ്ങനെയാണോ അപ്രകാരം അവരെ നിങ്ങൾ ഒഴിവാക്കുകയും വെടിയുകയും ചെയ്യുക. തീർച്ചയായും ഉള്ളകം വൃത്തികെട്ടവരാകുന്നു അവർ. അവരുടെ സങ്കേതം നരകമത്രെ. അവർ പ്രവർത്തിച്ച് കൊണ്ടിരുന്ന കാപട്യത്തിനും പാപത്തിനുമള്ള പ്രതിഫലമാണത്
Arabic explanations of the Qur’an:
یَحْلِفُوْنَ لَكُمْ لِتَرْضَوْا عَنْهُمْ ۚ— فَاِنْ تَرْضَوْا عَنْهُمْ فَاِنَّ اللّٰهَ لَا یَرْضٰی عَنِ الْقَوْمِ الْفٰسِقِیْنَ ۟
അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചവരേ, പിന്തിനിന്നവർ നിങ്ങളോട് സത്യം ചെയ്യുന്നത് നിങ്ങൾക്ക് അവരെപ്പറ്റി തൃപ്തിയാവാനും അവർ പറയുന്ന ഒഴികഴിവുകൾ നിങ്ങൾ സ്വീകരിക്കാനും വേണ്ടിയാണ്. നിങ്ങൾ അവരെ തൃപ്തിപ്പെടരുത്. ഇനി നിങ്ങൾക്ക് അവരെപ്പറ്റി തൃപ്തിയായാൽ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് എതിരാവും. കാപട്യവും അവിശ്വാസവുമായി അവനെ ധിക്കരിക്കുന്ന ഒരു വിഭാഗത്തെ അല്ലാഹു തൃപ്തിപ്പെടുകയില്ല. അതിനാൽ - വിശ്വാസികളേ - അല്ലാഹു തൃപ്തിപ്പെടാത്തവരെ തൃപ്തിപ്പെടുന്നതിനെ നിങ്ങൾ സൂക്ഷിക്കുക.
Arabic explanations of the Qur’an:
اَلْاَعْرَابُ اَشَدُّ كُفْرًا وَّنِفَاقًا وَّاَجْدَرُ اَلَّا یَعْلَمُوْا حُدُوْدَ مَاۤ اَنْزَلَ اللّٰهُ عَلٰی رَسُوْلِهٖ ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟
അഅ്റാബികൾ (മരുഭൂവാസികൾ) അവിശ്വാസവും കാപട്യവുമുള്ളവരായാൽ നഗരവാസികളായ മറ്റുള്ളവരെക്കാൾ കൂടുതൽ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. ദീനിനെക്കുറിച്ച് അജ്ഞരാവാൻ കൂടുതൽ അർഹരുമാണവർ. അവരുടെ പരുഷതയും മറ്റുള്ളവരുമായി കൂടിക്കലരാതിരിക്കുന്നതും നിമിത്തം അല്ലാഹു അവൻ്റെ ദൂതന്ന് അവതരിപ്പിച്ചു കൊടുത്ത നിർബന്ധമായ കാര്യങ്ങളും ഐച്ഛികമായവയും നിയമവ്യവസ്ഥകളും അറിയാതിരിക്കാൻ കൂടുതൽ തരപ്പെട്ടവരുമാണവർ. അല്ലാഹു അവരുടെ അവസ്ഥകൾ എല്ലാം അറിയുന്നവനാകുന്നു. അവന്ന് അതിലൊന്നും തന്നെ മറഞ്ഞുപോകുകയില്ല. തൻ്റെ നിയന്ത്രണത്തിലും നിയമനിർമാണത്തിലും യുക്തിമാനുമാകുന്നു അവൻ.
Arabic explanations of the Qur’an:
وَمِنَ الْاَعْرَابِ مَنْ یَّتَّخِذُ مَا یُنْفِقُ مَغْرَمًا وَّیَتَرَبَّصُ بِكُمُ الدَّوَآىِٕرَ ؕ— عَلَیْهِمْ دَآىِٕرَةُ السَّوْءِ ؕ— وَاللّٰهُ سَمِیْعٌ عَلِیْمٌ ۟
കപടവിശ്വാസികളായ മരുഭൂവാസികളിൽ തങ്ങൾ ദാനമായി അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുന്നവരുണ്ട്. ചെലവഴിച്ചാൽ പ്രതിഫലം നൽകപ്പെടുകയില്ലെന്നും ചെലവഴിക്കാതിരുന്നാൽ അല്ലാഹു ശിക്ഷിക്കുകയില്ലെന്നും ധരിക്കുന്നത് കാരണമാണത്. എന്നാൽ ലോകമാന്യത്തിനും അവിശ്വാസം മറച്ചുവെക്കാനും ചിലപ്പോൾ ചെലവഴിക്കുകയും ചെയ്യും അവർ. നിങ്ങൾക്ക് -വിശ്വാസികൾക്ക് - വിപത്തുകൾ വരുന്നത് അവർ കാത്തിരിക്കുന്നു. എങ്കിൽ നിങ്ങളിൽ നിന്ന് അവർക്ക് രക്ഷപ്പെടാമായിരുന്നു. വിശ്വാസികൾക്ക് ബാധിക്കാൻ അവർ ആഗ്രഹിക്കുന്ന കെടുതികളും വിപത്തുകളും അവരുടെ മേൽ തന്നെ അല്ലാഹു ആക്കിയിരിക്കുന്നു. അല്ലാഹു അവർ പറയുന്നതെല്ലാം കേൾക്കുന്നവനും മനസ്സിൽ സൂക്ഷിക്കുന്നതെല്ലാം അറിയുന്നവനുമത്രെ.
Arabic explanations of the Qur’an:
وَمِنَ الْاَعْرَابِ مَنْ یُّؤْمِنُ بِاللّٰهِ وَالْیَوْمِ الْاٰخِرِ وَیَتَّخِذُ مَا یُنْفِقُ قُرُبٰتٍ عِنْدَ اللّٰهِ وَصَلَوٰتِ الرَّسُوْلِ ؕ— اَلَاۤ اِنَّهَا قُرْبَةٌ لَّهُمْ ؕ— سَیُدْخِلُهُمُ اللّٰهُ فِیْ رَحْمَتِهٖ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟۠
അല്ലാഹുവിലും ഖിയാമത്ത് നാളിലും വിശ്വസിക്കുകയും, തങ്ങൾ ചെലവഴിക്കുന്ന ധനം അല്ലാഹുവിങ്കൽ സാമീപ്യത്തിനുതകുന്ന പുണ്യകർമ്മങ്ങളും, റസൂലിൻ്റെ പ്രാർത്ഥനയും പാപമോചനവും കൊണ്ട് വിജയിക്കാനുള്ള മാർഗ്ഗവും ആക്കിത്തീർക്കുകയും ചെയ്യുന്ന ചിലരും അഅ്റാബികളുടെ കൂട്ടത്തിലുണ്ട്. അറിയുക: തീർച്ചയായും അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ചെലവഴിക്കലും അവർക്ക് വേണ്ടിയുള്ള റസൂലിൻ്റെ പ്രാർത്ഥനയും അവർക്ക് അല്ലാഹുവിങ്കൽ സാമീപ്യം നൽകുന്നതാണ്. അവൻ്റെ സ്വർഗ്ഗവും പാപമോചനവും ഉൾക്കൊള്ളുന്ന വിശാലമായ തൻ്റെ കാരുണ്യത്തിൽ പ്രവേശിപ്പിച്ച് അവൻ അതിന് പ്രതിഫലം നൽകുന്നതാണ്. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് പൊറുത്ത് കൊടുക്കുന്നവനും അവരോട് കരുണയുള്ളവനുമാകുന്നു
Arabic explanations of the Qur’an:
Benefits of the verses in this page:
• ميدان العمل والتكاليف خير شاهد على إظهار كذب المنافقين من صدقهم.
• കപടവിശ്വാസികളുടെ കളവ് വ്യക്തമാവുന്ന ഏറ്റവും നല്ല സാക്ഷിയാണ് കർമ്മങ്ങളുടെയും മത നിയമങ്ങളുടെയും മേഖല.

• أهل البادية إن كفروا فهم أشد كفرًا ونفاقًا من أهل الحضر؛ لتأثير البيئة.
• മരുഭൂവാസികൾ അവിശ്വാസം സ്വീകരിച്ചാൽ നഗരവാസികളേക്കാൾ കടുത്ത കാപട്യവും അവിശ്വാസവും ഉള്ളവരായിത്തീരും. പരിസ്ഥിതിയുടെ സ്വാധീനമാണതിന് കാരണം.

• الحض على النفقة في سبيل الله مع إخلاص النية، وعظم أجر من فعل ذلك.
• ആത്മാർത്ഥതയോടെ അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുകയും, അങ്ങനെ ചെയ്യുന്നവർക്കുള്ള മഹത്തായ പ്രതിഫലം വിവരിക്കുകയും ചെയ്യുന്നു.

• فضيلة العلم، وأن فاقده أقرب إلى الخطأ.
• വിജ്ഞാനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അത് നഷ്ടപ്പെട്ടവൻ തെറ്റിലേക്കടുത്തിരിക്കുന്നു.

 
Translation of the meanings Surah: At-Tawbah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close