Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: At-Tawbah   Ayah:
وَالَّذِیْنَ اتَّخَذُوْا مَسْجِدًا ضِرَارًا وَّكُفْرًا وَّتَفْرِیْقًا بَیْنَ الْمُؤْمِنِیْنَ وَاِرْصَادًا لِّمَنْ حَارَبَ اللّٰهَ وَرَسُوْلَهٗ مِنْ قَبْلُ ؕ— وَلَیَحْلِفُنَّ اِنْ اَرَدْنَاۤ اِلَّا الْحُسْنٰی ؕ— وَاللّٰهُ یَشْهَدُ اِنَّهُمْ لَكٰذِبُوْنَ ۟
മുസ്ലിങ്ങൾക്ക് ദ്രോഹമായും അല്ലാഹുവിനോടുള്ള ധിക്കാരമായും, കപട വിശ്വാസികൾക്ക് ശക്തിപകർന്ന് അവിശ്വാസം പ്രകടമാക്കാനും, വിശ്വാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടിയും, പള്ളിയുണ്ടാക്കുന്നതിന് മുമ്പുതന്നെ അല്ലാഹുവോടും അവൻ്റെ ദൂതനോടും യുദ്ധം ചെയ്തവർക്ക് താവളമുണ്ടാക്കികൊടുക്കുവാൻ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും കപടന്മാരുടെ കൂട്ടത്തിലുണ്ട്. ഞങ്ങൾ മുസ്ലിംകൾക്ക് നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് ആ കപടവിശ്വാസികൾ നിങ്ങളോട് ആണയിട്ട് പറയുകയും ചെയ്യും. തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു
Arabic explanations of the Qur’an:
لَا تَقُمْ فِیْهِ اَبَدًا ؕ— لَمَسْجِدٌ اُسِّسَ عَلَی التَّقْوٰی مِنْ اَوَّلِ یَوْمٍ اَحَقُّ اَنْ تَقُوْمَ فِیْهِ ؕ— فِیْهِ رِجَالٌ یُّحِبُّوْنَ اَنْ یَّتَطَهَّرُوْا ؕ— وَاللّٰهُ یُحِبُّ الْمُطَّهِّرِیْنَ ۟
(നബിയേ,) അപ്രകാരമുള്ള മസ്ജിദിൽ നിസ്കരിക്കാനുള്ള കപടവിശ്വാസികളുടെ ക്ഷണത്തിന് നീ ഒരിക്കലും ഉത്തരം ചെയ്യരുത്. ആദ്യ ദിവസം തന്നെ ഭക്തിയിന്മേൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഖുബാ പള്ളിയാണ് ഈ പള്ളിയേക്കാൾ നിന്നു നമസ്കരിക്കുവാൻ നിനക്ക് ഏറ്റവും അർഹതയുള്ളത്. അശുദ്ധിയിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും വെള്ളം കൊണ്ടും, പാപങ്ങളിൽ നിന്ന് പശ്ചാത്താപത്തിലൂടെയും തൗബയിലൂടെയും ശുദ്ധികൈവരിക്കുവാൻ ഇഷ്ടപ്പെടുന്ന ചില ആളുകൾ ഖുബാ പള്ളിയിലുണ്ട്. അശുദ്ധിയിൽ നിന്നും അഴുക്കിൽ നിന്നും പാപങ്ങളിൽ നിന്നും ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു
Arabic explanations of the Qur’an:
اَفَمَنْ اَسَّسَ بُنْیَانَهٗ عَلٰی تَقْوٰی مِنَ اللّٰهِ وَرِضْوَانٍ خَیْرٌ اَمْ مَّنْ اَسَّسَ بُنْیَانَهٗ عَلٰی شَفَا جُرُفٍ هَارٍ فَانْهَارَ بِهٖ فِیْ نَارِ جَهَنَّمَ ؕ— وَاللّٰهُ لَا یَهْدِی الْقَوْمَ الظّٰلِمِیْنَ ۟
അല്ലാഹുവിൻ്റെ കൽപ്പനകൾ ശിരസ്സാവഹിച്ചും വിരോധങ്ങളെ വെടിഞ്ഞും അല്ലാഹുവിലുള്ള ഭക്തിയിന്മേലും, സൽപ്രവർത്തനങ്ങളുടെവിശാലത കൊണ്ട് അല്ലാഹുവിൻ്റെ തൃപ്തിക്ക് വേണ്ടി പ്രവർത്തിച്ചും തൻ്റെ കെട്ടിടം സ്ഥാപിച്ചവനും, മുസ്ലിങ്ങൾക്കിടയിൽ കുഴപ്പമുണ്ടാക്കാനും ഭിന്നത സൃഷ്ടിക്കാനും അവിശ്വാസത്തിന് ശക്തിപകരാനും പള്ളിയുണ്ടാക്കിയവരും സമമാകുമോ ? ഒരിക്കലുമില്ല തന്നെ. ഒന്നാമത്തെത് ശക്തവും വീഴ്ച ഭയപ്പെടേണ്ടതില്ലാത്ത വിധം പരസ്പരം ചേർന്ന് നിൽക്കുന്നതുമാണ്. മറ്റേത് കുഴിയുടെ വക്കത്ത് കെട്ടിടം സ്ഥാപിച്ച് അത് തകർന്ന് വീണവനെപ്പോലെയാണ്. തന്നെയും കൊണ്ട് ആ കെട്ടിടം പതിച്ചത് നരകാഗ്നിയിലാണ്. അവിശ്വാസവും കാപട്യവും മറ്റുമുള്ള ഒരു ജനതയെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല.
Arabic explanations of the Qur’an:
لَا یَزَالُ بُنْیَانُهُمُ الَّذِیْ بَنَوْا رِیْبَةً فِیْ قُلُوْبِهِمْ اِلَّاۤ اَنْ تَقَطَّعَ قُلُوْبُهُمْ ؕ— وَاللّٰهُ عَلِیْمٌ حَكِیْمٌ ۟۠
അവർ സ്ഥാപിച്ച അവരുടെ പള്ളി അവരുടെ ഹൃദയങ്ങളിൽ നിലനിൽക്കുന്ന കപടതയും, സംശയവും, വിപത്തുമായി മരണം അവരുടെ ഹൃദയങ്ങളെ കഷ്ണം കഷ്ണമാക്കുന്നത് വരെയോ വാൾ കൊണ്ട് കൊല്ലപെടുന്നത് വരെയോ തുടരുന്നതാണ്. അല്ലാഹു അവൻ്റെ അടിമകളുടെ പ്രവർത്തനങ്ങളെല്ലാം അറിയുന്നവനാകുന്നു. തൻ്റെ വിധിതീർപ്പിൽ യുക്തിയുള്ളവനുമാകുന്നു അല്ലാഹു. അത് നന്മക്കോ അല്ലെങ്കിൽ തിന്മക്കോ ഉള്ള പ്രതിഫലമാകട്ടെ.
Arabic explanations of the Qur’an:
اِنَّ اللّٰهَ اشْتَرٰی مِنَ الْمُؤْمِنِیْنَ اَنْفُسَهُمْ وَاَمْوَالَهُمْ بِاَنَّ لَهُمُ الْجَنَّةَ ؕ— یُقَاتِلُوْنَ فِیْ سَبِیْلِ اللّٰهِ فَیَقْتُلُوْنَ وَیُقْتَلُوْنَ ۫— وَعْدًا عَلَیْهِ حَقًّا فِی التَّوْرٰىةِ وَالْاِنْجِیْلِ وَالْقُرْاٰنِ ؕ— وَمَنْ اَوْفٰی بِعَهْدِهٖ مِنَ اللّٰهِ فَاسْتَبْشِرُوْا بِبَیْعِكُمُ الَّذِیْ بَایَعْتُمْ بِهٖ ؕ— وَذٰلِكَ هُوَ الْفَوْزُ الْعَظِیْمُ ۟
തീർച്ചയായും മുഅ്മിനുകളുടെ പക്കൽ നിന്ന്, സ്വർഗ്ഗമെന്ന ഉയർന്ന വിലക്ക് പകരമായി അവരുടെ ദേഹങ്ങളെ - അവരെല്ലാം അവൻ്റെതായിട്ട് കൂടി; അവനിൽ നിന്നുള്ള അനുഗ്രഹമായി - അല്ലാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിൻ്റെ വചനം ഉന്നതമായിത്തീരാൻ അവിശ്വാസികളോട് യുദ്ധം ചെയ്യുന്നു. അങ്ങനെ അവർ കാഫിറുകളെ കൊല്ലുകയും കാഫിറുകളുടെ കയ്യാൽ കൊല്ലപ്പെടുകയും ചെയ്യുന്നു. മൂസാ നബിയുടെ തൗറാത്തിലും ഈസാ നബിയുടെ ഇൻജീലിലും മുഹമ്മദ് നബി(ﷺ)യുടെ ഖുർആനിലും തൻ്റെ മേൽ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്. അല്ലാഹുവെക്കാൾ തൻ്റെ കരാർ നിറവേറ്റുന്നവനായി മറ്റാരുമില്ല. അതിനാൽ മുഅ്മിനുകളേ, നിങ്ങൾ അല്ലാഹുവുമായി നടത്തിയിട്ടുള്ള ആ ഇടപാടിൽ സന്തോഷം കൊള്ളുകയും ആഹ്ളാദിക്കുകയും ചെയ്യുക. അതിൽ നിങ്ങൾ വമ്പിച്ച ലാഭം കൊയ്തിരിക്കുന്നു. ആ ഇടപാടിനാണ് മഹത്തായ വിജയമുള്ളത്.
Arabic explanations of the Qur’an:
Benefits of the verses in this page:
• محبة الله ثابتة للمتطهرين من الأنجاس البدنية والروحية.
• ആത്മീയവും ശാരീരികവുമായ അശുദ്ധികളിൽ നിന്ന് ശുദ്ധിയാകുന്നവക്ക് അല്ലാഹുവിൻ്റെ സ്നേഹം നിശ്ചയമാണ്.

• لا يستوي من عمل عملًا قصد به وجه الله؛ فهذا العمل هو الذي سيبقى ويسعد به صاحبه، مع من قصد بعمله نصرة الكفر ومحاربة المسلمين؛ وهذا العمل هو الذي سيفنى ويشقى به صاحبه.
• അല്ലാഹുവിൻ്റെ പ്രീതി ആഗ്രഹിച്ച് ചെയ്യുന്ന കർമ്മവും - അതാണ് നിലനിൽക്കുന്നതും ചെയ്യുന്നവൻ സന്തോഷവാനാവുകയും ചെയ്യുന്ന കർമ്മം - അവിശ്വാസത്തെ സഹായിക്കാനും മുസ്ലിങ്ങളോട് യുദ്ധം ചെയ്യാനും ഉദ്ദേശിച്ച് ചെയ്യുന്ന കർമ്മങ്ങളും - അത് നശിക്കുന്നതും ചെയ്യുന്നവൻ ദൗർഭാഗ്യവാനുമാണ് - തുല്യമാവുകയില്ല.

• مشروعية الجهاد والحض عليه كانت في الأديان التي قبل الإسلام أيضًا.
• ജിഹാദ് നിയമമാക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇസ്ലാമിന് മുമ്പ് (പഴയ കാലനബിമാർക്ക് അല്ലാഹു നിശ്ചയിച്ച) മതനിയമങ്ങളിലും അങ്ങിനെ ഉണ്ടായിരുന്നു.

• كل حالة يحصل بها التفريق بين المؤمنين فإنها من المعاصي التي يتعين تركها وإزالتها، كما أن كل حالة يحصل بها جمع المؤمنين وائتلافهم يتعين اتباعها والأمر بها والحث عليها.
• മുസ്ലിംകൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും തിന്മയാണ്. അത് വർജ്ജിക്കലും ഇല്ലാതെയാക്കലും നിർബന്ധമാണ്. മുസ്ലിംകളെ ഒന്നിപ്പിക്കുകയും ഐക്യപ്പെടുത്തുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യലും അതിന് പ്രേരണ നൽകലും നിർബന്ധവുമാണ്.

 
Translation of the meanings Surah: At-Tawbah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close