Check out the new design

Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Surah: Al-Baqarah   Ayah:
مَا نَنْسَخْ مِنْ اٰیَةٍ اَوْ نُنْسِهَا نَاْتِ بِخَیْرٍ مِّنْهَاۤ اَوْ مِثْلِهَا ؕ— اَلَمْ تَعْلَمْ اَنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
അല്ലാഹു വിവരിക്കുന്നു. ഖുർആനിലെ വല്ല ആയത്തിലുമടങ്ങിയ വിധി അവൻ ദുർബലപ്പെടുത്തുകയോ അതല്ല, ആയത്തിന്റെ പദങ്ങൾ തന്നെ അവനിലേക്കുയർത്തി ജനങ്ങളെ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പകരം ഇഹലോകത്തും പരലോകത്തും അതിനേക്കാൾ ഉപകാരപ്രദമായത് അവൻ കൊണ്ടുവരുന്നതാണ്. അല്ലെങ്കിൽ അതിന് തുല്യമായത് അല്ലാഹു കൊണ്ടുവരുന്നതാണ്. അതെല്ലാം അല്ലാഹുവിൻറെ അറിവിനും യുക്തിക്കുമനുസരിച്ചാണ്. അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണ് എന്നും അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കുകയും വിധിക്കുകയും ചെയ്യുന്നു എന്നും നബിയേ, താങ്കൾക്കറിയാം.
Tafsir berbahasa Arab:
اَلَمْ تَعْلَمْ اَنَّ اللّٰهَ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِ ؕ— وَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ وَّلِیٍّ وَّلَا نَصِیْرٍ ۟
നബിയേ, തീർച്ചയായും താങ്കൾക്കറിയാം; അല്ലാഹുവാണ് ആകാശഭൂമികളുടെ അധിപതി എന്നും അവനുദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു എന്നും അവനുദ്ദേശിക്കുന്നത് അവൻറെ അടിമകളോട് അവൻ കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്നു എന്നും. മത നിയമങ്ങളിൽ നിന്ന് അവനുദ്ദേശിക്കുന്നത് അവൻ നിയമമായി നിലനിർത്തുകയും അവനുദ്ദേശിക്കുന്നത് അവൻ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാനും അല്ലാഹുവല്ലാതെ ഒരു രക്ഷാധികാരിയുമില്ല. നിങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ തടക്കുവാൻ അല്ലാഹുവെ കൂടാതെ ഒരു സഹായിയും നിങ്ങൾക്കില്ല. അല്ലാഹുവാണ് അതിന്റെയെല്ലാം രക്ഷാധികാരിയും അതെല്ലാം ഏറ്റെടുത്തവനും. അതിന് കഴിയുന്നവനും അവൻ തന്നെ.
Tafsir berbahasa Arab:
اَمْ تُرِیْدُوْنَ اَنْ تَسْـَٔلُوْا رَسُوْلَكُمْ كَمَا سُىِٕلَ مُوْسٰی مِنْ قَبْلُ ؕ— وَمَنْ یَّتَبَدَّلِ الْكُفْرَ بِالْاِیْمَانِ فَقَدْ ضَلَّ سَوَآءَ السَّبِیْلِ ۟
ഓ മുഅ്മിനുകളേ, 'ഞങ്ങൾക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണിച്ചു തരണ'മെന്ന് (നിസാഅ്: 153) മുമ്പ് മൂസാനബിയുടെ ജനത അവരുടെ നബിയോട് ചോദിച്ചത് പോലുള്ള എതിർപ്പിന്റെയും അതിരുവിടലിന്റെയും ചോദ്യങ്ങൾ നിങ്ങളുടെ റസൂലിനോട് ചോദിക്കുക എന്നത് നിങ്ങൾക്ക് പാടുള്ളതല്ല. ഈമാനിന് പകരം കുഫ്റിനെ സ്വീകരിക്കുന്നവരാരോ അവർ നേർമാർഗത്തിൽ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു. നേരായ മാർഗമെന്നാൽ അത് അതിരുകവിച്ചലില്ലാത്ത മധ്യമ മാർഗമാകുന്നു.
Tafsir berbahasa Arab:
وَدَّ كَثِیْرٌ مِّنْ اَهْلِ الْكِتٰبِ لَوْ یَرُدُّوْنَكُمْ مِّنْ بَعْدِ اِیْمَانِكُمْ كُفَّارًا ۖۚ— حَسَدًا مِّنْ عِنْدِ اَنْفُسِهِمْ مِّنْ بَعْدِ مَا تَبَیَّنَ لَهُمُ الْحَقُّ ۚ— فَاعْفُوْا وَاصْفَحُوْا حَتّٰی یَاْتِیَ اللّٰهُ بِاَمْرِهٖ ؕ— اِنَّ اللّٰهَ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
നിങ്ങൾ ഈമാൻ സ്വീകരിച്ച ശേഷം നിങ്ങളെ കാഫിറുകളാക്കി മാറ്റിയെടുക്കുവാനാണ് യഹൂദികളിലും ക്രിസ്ത്യാനികളിലും പെട്ട മിക്കവരും ആഗ്രഹിക്കുന്നത്. നിങ്ങൾ മുമ്പ് വിഗ്രഹങ്ങളെ ആരാധിച്ചത് പോലെയാവാൻ അവരാഗ്രഹിക്കുന്നു. നബി (ﷺ) കൊണ്ടുവന്നത് അല്ലാഹുവിൽ നിന്നുള്ള സത്യമാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാർത്ഥപരമായ അസൂയ നിമിത്തമാണ് അവരങ്ങനെ ആഗ്രഹിക്കുന്നത്. എന്നാൽ അവരുടെ കാര്യത്തിൽ അല്ലാഹു അവൻറെ കൽപ്പന കൊണ്ടുവരുന്നത് വരെ - മുഅ്മിനുകളേ - നിങ്ങൾ അവരുടെ ഉള്ളിലുള്ള ദുഷിച്ച കാര്യം പൊറുക്കുകയും അവരുടെ അജ്ഞത ക്ഷമിക്കുകയും ചെയ്യുക. പിന്നീട്, ഈ ആയത്തിൽ സൂചിപ്പിക്കപ്പെട്ട, അല്ലാഹുവിൻറെ കൽപ്പനയും വിധിയും വന്നു: അഥവാ, കാഫിറിന് മൂന്നു കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. ഒന്നുകിൽ ഇസ്ലാം സ്വീകരിക്കുക. അല്ലെങ്കിൽ ജിസ്യ നൽകുക. അതുമല്ലെങ്കിൽ യുദ്ധം ചെയ്യുക. നിസ്സംശയം, അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. അവർ അവനെ തോൽപിക്കാൻ സാധ്യമല്ല.
Tafsir berbahasa Arab:
وَاَقِیْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ ؕ— وَمَا تُقَدِّمُوْا لِاَنْفُسِكُمْ مِّنْ خَیْرٍ تَجِدُوْهُ عِنْدَ اللّٰهِ ؕ— اِنَّ اللّٰهَ بِمَا تَعْمَلُوْنَ بَصِیْرٌ ۟
നിങ്ങൾ നമസ്കാരം അതിൻറെ റുക്നുകളും (അവിഭാജ്യ ഘടകങ്ങൾ) നിർബന്ധ കർമ്മങ്ങളും ഐച്ഛിക കർമ്മങ്ങളും അനുഷ്ഠിച്ച് കൊണ്ട് മുറപ്രകാരം നിർവ്വഹിക്കുകയും സകാത്ത് അതിൻറെ അവകാശികൾക്ക് നൽകുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏതൊരു സൽകർമ്മം പ്രവർത്തിക്കുകയും, അതുവഴി, മരണത്തിന് മുമ്പ് സ്വന്തം ഗുണത്തിനായി നിങ്ങൾ സമ്പാദിക്കുകയും ചെയ്താൽ അതിൻറെ ഫലം അല്ലാഹുവിങ്കൽ പരലോകത്ത് നിങ്ങൾക്ക് കണ്ടെത്താവുന്നതാണ്. അതിനവൻ നിങ്ങൾക്ക് പ്രതിഫലം നൽകും. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവൻ പ്രതിഫലം നൽകും.
Tafsir berbahasa Arab:
وَقَالُوْا لَنْ یَّدْخُلَ الْجَنَّةَ اِلَّا مَنْ كَانَ هُوْدًا اَوْ نَصٰرٰی ؕ— تِلْكَ اَمَانِیُّهُمْ ؕ— قُلْ هَاتُوْا بُرْهَانَكُمْ اِنْ كُنْتُمْ صٰدِقِیْنَ ۟
യഹൂദികളും നസ്റാനികളും പറയുന്നത് സ്വർഗ്ഗം അവർക്ക് മാത്രമുള്ളതാണ് എന്നാണ്. യഹൂദിയല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് യഹൂദികൾ പറയുന്നു. നസ്റാനിയല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് നസ്റാനികളും പറയുന്നു. അതൊക്കെ അവരുടെ നിരർത്ഥകമായ വ്യാമോഹങ്ങളും തെറ്റിപ്പോയ വിചാരവുമാണ്. അവരോട് മറുപടി പറയുക നബിയേ, നിങ്ങൾ വാദിക്കുന്നതിൽ നിങ്ങൾ സത്യവാന്മാരാണെങ്കിൽ നിങ്ങളുടെ തെളിവ് കൊണ്ടു വരൂ എന്ന്.
Tafsir berbahasa Arab:
بَلٰی ۗ— مَنْ اَسْلَمَ وَجْهَهٗ لِلّٰهِ وَهُوَ مُحْسِنٌ فَلَهٗۤ اَجْرُهٗ عِنْدَ رَبِّهٖ ۪— وَلَا خَوْفٌ عَلَیْهِمْ وَلَا هُمْ یَحْزَنُوْنَ ۟۠
സ്വർഗത്തിൽ പ്രവേശിക്കുക അല്ലാഹുവിനുള്ള ഇഖ്ലാസോടെ (എല്ലാ ആരാധനാകർമങ്ങളും അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട്) അവനിലേക്ക് തിരിഞ്ഞവൻ മാത്രമാകുന്നു. ഇഖ്ലാസിനോടൊപ്പം റസൂൽ പഠിപ്പിച്ചതു പോലെ ചെയ്തുകൊണ്ട് അവൻ തന്റെ ഇബാദത്തുകൾ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവനാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുക; അവൻ ഏത് വിഭാഗത്തിൽ പെട്ടവനായാലും. അവന്ന് തൻറെ റബ്ബിങ്കൽ അതിൻറെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാർക്ക് നേരിടാനിരിക്കുന്ന പരലോകത്തെ കുറിച്ച് യാതൊന്നും ഭയപ്പെടേണ്ടതില്ല ; ഇഹലോകത്ത് വിട്ടേച്ചുപോന്നതിനെ സംബന്ധിച്ച് അവർ ദുഃഖിക്കേണ്ടി വരികയുമില്ല. ഈ വിശേഷണങ്ങൾ നബി (ﷺ) യുടെ ആഗമന ശേഷം മുസ്ലിങ്ങൾക്കല്ലാതെ യോജിക്കുകയില്ല.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• أن الأمر كله لله، فيبدل ما يشاء من أحكامه وشرائعه، ويبقي ما يشاء منها، وكل ذلك بعلمه وحكمته.
• കാര്യങ്ങളെല്ലാം അല്ലാഹുവിന്നാകുന്നു. അവനാണ് എല്ലാം തീരുമാനിക്കുന്നത്. അതിനാൽ അവൻ ഉദ്ദേശിക്കുന്ന വിധിവിലക്കുകളും നിയമങ്ങളും അവൻ മാറ്റുകയും അവനിച്ഛിക്കുന്നത് നിലനിർത്തുകയും ചെയ്യുന്നു. അതെല്ലാം അവൻറെ മഹത്തായ അറിവിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിലാണ്.

• حَسَدُ كثيرٍ من أهل الكتاب هذه الأمة، لما خصَّها الله من الإيمان واتباع الرسول، حتى تمنوا رجوعها إلى الكفر كما كانت.
• അഹ്ലു കിതാബിൽപ്പെട്ട പലർക്കും ഈ സമുദായത്തോടുള്ള അസൂയ! ഈമാൻ സ്വീകരിക്കാനും റസൂലിനെ പിൻപറ്റാനുമുളള സൗഭാഗ്യം അല്ലാഹു ഈ ഉമ്മത്തിന് പ്രത്യേകമായി നൽകിയതാണ് കാരണം. ഈ സമുദായം പഴയതുപോലെ കുഫ്റിലേക്ക് തിരിച്ചുപോകാൻ അസൂയ മൂത്ത് അവർ കൊതിക്കുന്നു.

 
Terjemahan makna Surah: Al-Baqarah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah.

Tutup