Check out the new design

Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam * - Daftar isi terjemahan


Terjemahan makna Surah: Al-Baqarah   Ayah:
وَاِنْ كُنْتُمْ عَلٰی سَفَرٍ وَّلَمْ تَجِدُوْا كَاتِبًا فَرِهٰنٌ مَّقْبُوْضَةٌ ؕ— فَاِنْ اَمِنَ بَعْضُكُمْ بَعْضًا فَلْیُؤَدِّ الَّذِی اؤْتُمِنَ اَمَانَتَهٗ وَلْیَتَّقِ اللّٰهَ رَبَّهٗ ؕ— وَلَا تَكْتُمُوا الشَّهَادَةَ ؕ— وَمَنْ یَّكْتُمْهَا فَاِنَّهٗۤ اٰثِمٌ قَلْبُهٗ ؕ— وَاللّٰهُ بِمَا تَعْمَلُوْنَ عَلِیْمٌ ۟۠
ഇനി നിങ്ങൾ യാത്രയിലാവുകയും കടത്തിൻറെ രേഖ എഴുതിവെക്കാൻ ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കിൽ കടം വാങ്ങുന്നവൻ കടം നൽകുന്നവന് പണയ വസ്തുക്കൾ കൈവശം കൊടുത്താൽ മതി. കടം നൽകാനുള്ളവൻ അത് തിരിച്ചുനൽകുന്നത് വരെ അതവന് ഈടായി വെക്കാം. ഇനി നിങ്ങൾക്ക് പരസ്പരം ഉറപ്പുണ്ട് എങ്കിൽ കടം എഴുതുകയോ, കടം നൽകിയതിന് സാക്ഷി നിർത്തുകയോ, പണയവസ്തു വാങ്ങുകയോ ചെയ്യണമെന്ന നിർബന്ധമില്ല. കടം വാങ്ങിയവനെ സംബന്ധിച്ചിടത്തോളം കടം നൽകിയവനോടുള്ള ബാധ്യതയും ഉത്തരവാദിത്തവുമാണ് ഈ ഇടപാട്. അത് തിരിച്ചു നൽകുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്. തൻ്റെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യത്തിൽ അവൻ അല്ലാഹുവിനെ സൂക്ഷിക്കുകയും, തൻ്റെ മേലുള്ള കടത്തിൽ ഒരു ഭാഗവും അവൻ നിഷേധിക്കുകയുമരുത്. കടം വാങ്ങിയവൻ അക്കാര്യം നിഷേധിക്കുകയാണ് എങ്കിൽ ഈ ഇടപാടിന് സാക്ഷിയായവൻ തൻ്റെ സാക്ഷ്യം നിറവേറ്റണം. അത് മറച്ചു വെക്കുക എന്നത് അവന് അനുവദനീയമല്ല. ആരെങ്കിലും തൻ്റെ സാക്ഷ്യം മറച്ചു വെക്കുന്നു എങ്കിൽ അവൻ്റെ ഹൃദയം ഒരു അധർമ്മിയുടെ ഹൃദയം തന്നെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി അറിയുന്നവനാകുന്നു. അവന് ഒന്നും ഗോപ്യമാകുന്നില്ല തന്നെ. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതാണ്.
Tafsir berbahasa Arab:
لِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَاِنْ تُبْدُوْا مَا فِیْۤ اَنْفُسِكُمْ اَوْ تُخْفُوْهُ یُحَاسِبْكُمْ بِهِ اللّٰهُ ؕ— فَیَغْفِرُ لِمَنْ یَّشَآءُ وَیُعَذِّبُ مَنْ یَّشَآءُ ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟
ആകാശഭൂമികൾ സർവ്വവും അല്ലാഹുവിൻ്റേതാകുന്നു; അവയെ സൃഷ്ടിച്ചതും അവയെ ഉടമപ്പെടുത്തുന്നതും അവയെ നിയന്ത്രിക്കുന്നതും അവൻ മാത്രമാണ്. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അത് അല്ലാഹു അറിയും. അതിൻറെ പേരിൽ അവൻ നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ടവൻ ഉദ്ദേശിക്കുന്നവർക്ക് അവൻറെ കാരുണ്യവും അനുഗ്രഹവും കൊണ്ട് പൊറുത്തു കൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻറെ നീതിയുടെയും യുക്തിയുടെയും ഭാഗമായി ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
Tafsir berbahasa Arab:
اٰمَنَ الرَّسُوْلُ بِمَاۤ اُنْزِلَ اِلَیْهِ مِنْ رَّبِّهٖ وَالْمُؤْمِنُوْنَ ؕ— كُلٌّ اٰمَنَ بِاللّٰهِ وَمَلٰٓىِٕكَتِهٖ وَكُتُبِهٖ وَرُسُلِهٖ ۫— لَا نُفَرِّقُ بَیْنَ اَحَدٍ مِّنْ رُّسُلِهٖ ۫— وَقَالُوْا سَمِعْنَا وَاَطَعْنَا غُفْرَانَكَ رَبَّنَا وَاِلَیْكَ الْمَصِیْرُ ۟
തൻറെ റബ്ബിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ട എല്ലാ കാര്യങ്ങളിലും മുഹമ്മദ് നബി (സ) വിശ്വസിച്ചിരിക്കുന്നു. (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരും അവയിലെല്ലാം വിശ്വസിച്ചിരിക്കുന്നു. അവരെല്ലാം അല്ലാഹുവിലും, അവൻറെ മുഴുവൻ മലക്കുകളിലും, അല്ലാഹുവിൻ്റെ ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലും, അവൻ അയച്ച അവൻറെ എല്ലാ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് അവർ വിശ്വാസം സ്വീകരിച്ചിരിക്കുന്നത്. അവർ പറഞ്ഞു: (അല്ലാഹുവേ!) നീ ഞങ്ങളോട് കൽപ്പിച്ചതും വിരോധിച്ചതും ഞങ്ങളിതാ കേട്ടിരിക്കുന്നു. നീ കൽപ്പിച്ചത് പ്രവർത്തിച്ചു കൊണ്ടും, നീ വിരോധിച്ചത് വെടിഞ്ഞു കൊണ്ടും ഞങ്ങൾ നിന്നെ അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങളോട് നീ പൊറുക്കേണമേ. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ അഭയം നിന്നിലേക്ക് മാത്രമാകുന്നു.
Tafsir berbahasa Arab:
لَا یُكَلِّفُ اللّٰهُ نَفْسًا اِلَّا وُسْعَهَا ؕ— لَهَا مَا كَسَبَتْ وَعَلَیْهَا مَا اكْتَسَبَتْ ؕ— رَبَّنَا لَا تُؤَاخِذْنَاۤ اِنْ نَّسِیْنَاۤ اَوْ اَخْطَاْنَا ۚ— رَبَّنَا وَلَا تَحْمِلْ عَلَیْنَاۤ اِصْرًا كَمَا حَمَلْتَهٗ عَلَی الَّذِیْنَ مِنْ قَبْلِنَا ۚ— رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهٖ ۚ— وَاعْفُ عَنَّا ۥ— وَاغْفِرْ لَنَا ۥ— وَارْحَمْنَا ۥ— اَنْتَ مَوْلٰىنَا فَانْصُرْنَا عَلَی الْقَوْمِ الْكٰفِرِیْنَ ۟۠
അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാത്ത പ്രവർത്തനങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയില്ല. അല്ലാഹുവിൻറെ ദീൻ നിലകൊള്ളുന്നത് എളുപ്പത്തിന്മേലാണ്. അതിൽ യാതൊരു പ്രയാസവുമില്ല. ആര് നന്മ പ്രവർത്തിച്ചാലും അവൻ പ്രവർത്തിച്ചതിൻറെ പ്രതിഫലം ഒരു കുറവുമില്ലാതെ അവനുതന്നെയാകുന്നു. ആര് തിന്മ പ്രവർത്തിച്ചാലും ഒരു കുറവുമില്ലാതെ അതിൻറെ ശിക്ഷയും അവൻ്റെ മേൽ തന്നെയാകുന്നു. മറ്റാരും അതേറ്റെടുക്കുകയില്ല തന്നെ. അല്ലാഹുവിൻ്റെ റസൂലും (അല്ലാഹുവിൽ) വിശ്വസിച്ചവരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങളുടെ ഉദ്ദേശത്തോടെയല്ലാതെ വാക്കുകളിലോ പ്രവർത്തിയിലോ ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ റബ്ബേ! അതിക്രമം പ്രവർത്തിച്ച യഹൂദരെ ശിക്ഷിച്ചു കൊണ്ട് അവർക്ക് മേൽ ചുമത്തിയതു പോലുള്ള ഭാരങ്ങൾ ഞങ്ങൾക്ക് മേൽ നീ ചുമത്തരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്ക് കഴിവില്ലാത്ത കൽപനകളും വിരോധങ്ങളും ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങളുടെ പാപങ്ങൾ നീ മാപ്പാക്കുകയും, ഞങ്ങൾക്ക് പൊറുത്തു തരികയും, നിൻറെ ഔദാര്യത്താൽ ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരിയും ഞങ്ങളുടെ സഹായിയും. അതുകൊണ്ട് നിന്നെ നിഷേധിച്ച ജനങ്ങൾക്കെതിരെ നീ ഞങ്ങളെ സഹായിക്കേണമേ.
Tafsir berbahasa Arab:
Beberapa Faedah Ayat-ayat di Halaman Ini:
• جواز أخذ الرهن لضمان الحقوق في حال عدم القدرة على توثيق الحق، إلا إذا وَثِقَ المتعاملون بعضهم ببعض.
• അവകാശങ്ങൾ രേഖപ്പെടുത്താൻ കഴിയാതിരിക്കുമ്പോൾ ഈടായി പണയവസ്തു സ്വീകരിക്കൽ അനുവദനീയമാണ്. എന്നാൽ ഇടപാടുകാർക്ക് പരസ്പരം വിശ്വാസമുണ്ടെങ്കിൽ അത് വേണ്ടതില്ല.

• حرمة كتمان الشهادة وإثم من يكتمها ولا يؤديها.
• സാക്ഷ്യം മറച്ചുവെക്കൽ ഹറാമാണ്. അത് നിറവേറ്റാത്തവനും മറച്ചുവെക്കുന്നവനും അല്ലാഹുവിങ്കൽ തെറ്റുകാരനാണ്.

• كمال علم الله تعالى واطلاعه على خلقه، وقدرته التامة على حسابهم على ما اكتسبوا من أعمال.
• അല്ലാഹുവിൻറെ ജ്ഞാനവും സൃഷ്ടികളെക്കുറിച്ച അറിവും പൂർണമാണ്. അവർ ചെയ്ത പ്രവർത്തനങ്ങളിൽ വിചാരണ നടത്താൻ പൂർണമായ കഴിവുള്ളവനുമാണവൻ.

• تقرير أركان الإيمان وبيان أصوله.
ഈമാനിൻ്റെ സ്തംഭങ്ങളും അതിൻ്റെ അടിത്തറകളും വിവരിക്കുന്നു.

• قام هذا الدين على اليسر ورفع الحرج والمشقة عن العباد، فلا يكلفهم الله إلا ما يطيقون، ولا يحاسبهم على ما لا يستطيعون.
• ഇസ്ലാം നിലകൊള്ളുന്നത് മനുഷ്യർക്ക് എളുപ്പം വരുത്തുകയും, അവരുടെ മേലുള്ള ഭാരങ്ങളും അവർക്കുള്ള ബുദ്ധിമുട്ടുകളും എടുത്തു നീക്കുകയും ചെയ്യുക എന്ന അടിസ്ഥാനത്തിന് മുകളിലാണ്. അവർക്ക് സാധിക്കുന്നത് മാത്രമേ അല്ലാഹു അവരുടെ മേൽ ബാധ്യതയാക്കുകയുള്ളൂ. അവർക്ക് സാധിക്കാതെ പോയ കാര്യങ്ങളുടെ പേരിൽ അവൻ അവരെ വിചാരണ ചെയ്യുന്നതല്ല.

 
Terjemahan makna Surah: Al-Baqarah
Daftar surah Nomor Halaman
 
Terjemahan makna Alquran Alkarim - Terjemahan Al-Mukhtaṣar fī Tafsīr Al-Qur`ān Al-Karīm ke Bahasa Malayalam - Daftar isi terjemahan

Diterbitkan oleh Markaz Tafsīr Li Ad-Dirasāt Al-Qur`āniyyah.

Tutup