Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ബഖറഃ   ആയത്ത്:
قُلْ اِنْ كَانَتْ لَكُمُ الدَّارُ الْاٰخِرَةُ عِنْدَ اللّٰهِ خَالِصَةً مِّنْ دُوْنِ النَّاسِ فَتَمَنَّوُا الْمَوْتَ اِنْ كُنْتُمْ صٰدِقِیْنَ ۟
നബിയേ പറയുക: ജൂതന്മാരേ, പരലോകത്ത് സ്വർഗ്ഗം മറ്റാരും പ്രവേശിക്കാത്ത വിധം നിങ്ങൾക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണെങ്കിൽ നിങ്ങൾ മരണം കൊതിക്കുകയും തേടുകയും ചെയ്യുക. എന്നാൽ ആ പദവി വേഗത്തിൽ കരസ്ഥമാക്കുകയും, ഇഹലോകത്തെ പ്രയാസങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും വിശ്രമിക്കുകയും ചെയ്യാമല്ലോ. നിങ്ങളുടെ ഈ വാദം സത്യമാണെങ്കിൽ അതാണല്ലോ വേണ്ടത്.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَنْ یَّتَمَنَّوْهُ اَبَدًا بِمَا قَدَّمَتْ اَیْدِیْهِمْ ؕ— وَاللّٰهُ عَلِیْمٌۢ بِالظّٰلِمِیْنَ ۟
അല്ലാഹുവിലുള്ള അവിശ്വാസം, അവന്റെ റസൂലുകളെ നിഷേധിക്കൽ, അവൻറെ കിതാബുകളിൽ മാറ്റിത്തിരുത്തലുകൾ വരുത്തൽ തുടങ്ങി അവർ അവരുടെ ജീവിത കാലത്ത് മുൻചെയ്തു വെച്ചിട്ടുള്ളത് നിമിത്തം അവർ മരണം ഒരു കാലത്തും കൊതിക്കുകയില്ല തന്നെ. അല്ലാഹു അവരിലും മറ്റുള്ളവരിലുമുള്ള അക്രമികളെപ്പറ്റി അറിയുന്നവനാകുന്നു. ഓരോരുത്തർക്കും അവരുടെ കർമ്മമനുസരിച്ച് അവൻ പ്രതിഫലം നൽകുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَتَجِدَنَّهُمْ اَحْرَصَ النَّاسِ عَلٰی حَیٰوةٍ ۛۚ— وَمِنَ الَّذِیْنَ اَشْرَكُوْا ۛۚ— یَوَدُّ اَحَدُهُمْ لَوْ یُعَمَّرُ اَلْفَ سَنَةٍ ۚ— وَمَا هُوَ بِمُزَحْزِحِهٖ مِنَ الْعَذَابِ اَنْ یُّعَمَّرَ ؕ— وَاللّٰهُ بَصِیْرٌ بِمَا یَعْمَلُوْنَ ۟۠
നബിയേ, തീർച്ചയായും ജനങ്ങളിൽ വെച്ച് ഇഹലോകജീവിതത്തോട് - അതെത്ര നിസ്സാരവും നിന്ദ്യവുമായാലും - ഏറ്റവും ആർത്തിയുള്ളവരായി യഹൂദരെ നിനക്ക് കാണാം. മരണത്തിനു ശേഷമുള്ള ഉയിർത്തെഴുനേൽപിലോ വിചാരണയിലോ വിശ്വസിക്കാത്ത മുശ്രിക്കുകളെക്കാളും അതിനോട് ആർത്തി പൂണ്ടവരാണ് യഹൂദികൾ. ഉയിർത്തെഴുനേൽപ്പിലും വിചാരണയിലും വിശ്വസിക്കുന്ന അഹ്ലുകിതാബ് (വേദക്കാർ) ആയിരുന്നിട്ടും അവരുടെ സ്ഥിതി ഇതാണ്. അവരിൽ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കിൽ എന്നാണ്. ഒരാൾക്ക് എത്ര ദീർഘായുസ്സ് ലഭിച്ചാലും അത് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ പോന്നതല്ല. അവർ പ്രവർത്തിക്കുന്നതെല്ലാം നോക്കിക്കൊണ്ടിരിക്കുന്നവനും അത് ഏറ്റവും നന്നായി കാണുന്നവനുമാകുന്നു അല്ലാഹു. ഒന്നും അവനിൽ നിന്ന് മറയുകയില്ല. പ്രവർത്തനങ്ങളുടെ പ്രതിഫലം അവൻ അവർക്കു നൽകുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
قُلْ مَنْ كَانَ عَدُوًّا لِّجِبْرِیْلَ فَاِنَّهٗ نَزَّلَهٗ عَلٰی قَلْبِكَ بِاِذْنِ اللّٰهِ مُصَدِّقًا لِّمَا بَیْنَ یَدَیْهِ وَهُدًی وَّبُشْرٰی لِلْمُؤْمِنِیْنَ ۟
നബിയേ, "മലക്കുകളിൽ ജിബ്രീൽ ഞങ്ങളുടെ ശത്രുവാണ്" എന്ന് പറയുന്ന ജൂതന്മാരോട് പറയുക: ജിബ്രീലിനോടാണ് ആർക്കെങ്കിലും ശത്രുതയെങ്കിൽ അദ്ദേഹമാകുന്നു അല്ലാഹുവിൻറെ ഉത്തരവനുസരിച്ച് ഖുർആൻ നിൻറെ ഹൃദയത്തിൽ അവതരിപ്പിച്ചത്. തൗറാത്തും ഇൻജീലും പോലുള്ള, അല്ലാഹു മുൻപ് അവതരിപ്പിച്ച കിതാബുകളെ ശരിവെച്ചുകൊണ്ടുള്ളതാകുന്നു ഖുർആൻ. നന്മയിലേക്ക് വഴി കാട്ടുന്നതും, മുഅ്മിനുകൾക്ക് അല്ലാഹു ഒരുക്കി വെച്ച സ്വർഗീയാനുഗ്രഹങ്ങളെ കുറിച്ച് സന്തോഷവാർത്ത നൽകുന്നതുമായിട്ടാണ് അത് അവതരിച്ചിട്ടുള്ളത്. ആരെങ്കിലും അങ്ങിനെയുള്ള വിശേഷണങ്ങളും പ്രവർത്തനവുമുള്ളവനോട് (ജിബ്രീലിനോട്) ശത്രുവായാൽ അവൻ വഴിപിഴച്ചവരുടെ കൂട്ടത്തിൽ തന്നെയാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
مَنْ كَانَ عَدُوًّا لِّلّٰهِ وَمَلٰٓىِٕكَتِهٖ وَرُسُلِهٖ وَجِبْرِیْلَ وَمِیْكٰىلَ فَاِنَّ اللّٰهَ عَدُوٌّ لِّلْكٰفِرِیْنَ ۟
ആർക്കെങ്കിലും അല്ലാഹുവോടും അവൻറെ മലക്കുകളോടും റസൂലുകളോടും അവൻറെ ഏറ്റവും അടുത്ത രണ്ട് മലക്കുകളായ ജിബ്രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കിൽ നിങ്ങളിലും മറ്റുള്ളവരിലുമുള്ള ആ കാഫിറുകളുടെ ശത്രുതന്നെയാകുന്നു അല്ലാഹു. അല്ലാഹു ആരുടെ ശത്രുവായോ അവന് മഹാനഷ്ടം പിണഞ്ഞിരിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَقَدْ اَنْزَلْنَاۤ اِلَیْكَ اٰیٰتٍۢ بَیِّنٰتٍ ۚ— وَمَا یَكْفُرُ بِهَاۤ اِلَّا الْفٰسِقُوْنَ ۟
നബിയേ, താങ്കൾ അല്ലാഹുവിന്റെ നബിയാണെന്നതും അല്ലാഹുവിന്റെ വഹ്യ് (സന്ദേശം) താങ്കൾക്ക് ലഭിക്കുന്നു എന്നതും സത്യമാണെന്നതിന് വ്യക്തമായ തെളിവുകൾ നാം താങ്കൾക്ക് അവതരിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിൻറെ മതത്തിൽ നിന്ന് പുറത്ത് പോയവരല്ലാതെ സുവ്യക്തവും സ്പഷ്ടവുമായ ഈ തെളിവുകളെ നിഷേധിക്കുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
اَوَكُلَّمَا عٰهَدُوْا عَهْدًا نَّبَذَهٗ فَرِیْقٌ مِّنْهُمْ ؕ— بَلْ اَكْثَرُهُمْ لَا یُؤْمِنُوْنَ ۟
ജൂതന്മാരുടെ ചീത്ത സ്വഭാവങ്ങളിൽ പെട്ടതാണ് അവർ ഏതൊരു കരാറിലേർപ്പെട്ടാലും അവരിലൊരു വിഭാഗം അത് ലംഘിക്കുമെന്നത്. തൗറാത്തിൽ തെളിവ് വന്നിട്ടുള്ള, മുഹമ്മദ് നബി(ﷺ)യുടെ നുബുവ്വത്തിൽ (പ്രവാചകത്വത്തിൽ) വിശ്വസിക്കൽ ആ കരാറുകളിലൊന്നാണ്. എന്നാൽ യഹൂദന്മാരിൽ അധികപേരും അല്ലാഹു അവതരിപ്പിച്ച കാര്യങ്ങളിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നേയില്ല. കാരണം, ഈമാൻ കരാർ പാലിക്കാൻ പ്രേരിപ്പിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
وَلَمَّا جَآءَهُمْ رَسُوْلٌ مِّنْ عِنْدِ اللّٰهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِیْقٌ مِّنَ الَّذِیْنَ اُوْتُوا الْكِتٰبَ ۙۗ— كِتٰبَ اللّٰهِ وَرَآءَ ظُهُوْرِهِمْ كَاَنَّهُمْ لَا یَعْلَمُوْنَ ۟ؗ
അല്ലാഹുവിങ്കൽ നിന്നുള്ള റസൂലായ മുഹമ്മദ് നബി(ﷺ) അവരിലേക്കു വന്നു. തൗറാത്തിൽ പറയപ്പെട്ട വിശേഷണങ്ങൾ ആ നബിയിൽ യോജിച്ചുവന്നിട്ടുമുണ്ട്. എന്നാൽ അവരിലെ ഒരു വിഭാഗം തൗറാത്ത് കൊണ്ട് തെളിഞ്ഞ കാര്യം അവഗണിക്കുകയാണുണ്ടായത്. ഒട്ടും പരിഗണിക്കാതെ അവരത് പുറകോട്ട് വലിച്ചെറിഞ്ഞു. അതിലുള്ള സന്മാർഗ്ഗവും സത്യവും ഉപകാരപ്പെടുത്തുകയോ പരിഗണിക്കുകയോ ചെയ്യാത്ത വിവരംകെട്ടവനെപ്പോലെയാണ് അവർ പെരുമാറിയത്.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• المؤمن الحق يرجو ما عند الله من النعيم المقيم، ولهذا يفرح بلقاء الله ولا يخشى الموت.
• ഒരു യഥാർത്ഥ മുഅ്മിൻ എന്നെന്നും നിലനിൽക്കുന്ന സ്വർഗ്ഗവും അല്ലാഹുവിങ്കലുള്ള സുഖങ്ങളുമാണ് പ്രതീക്ഷിക്കുക. അതിനാൽ തന്നെ അവൻ അല്ലാഹുവിനെ കണ്ടുമുട്ടുകയെന്നത് അവന് സന്തോഷമായിരിക്കും. മരണത്തെ അവൻ ഭയപ്പെടുകയില്ല.

• حِرص اليهود على الحياة الدنيا حتى لو كانت حياة حقيرة مهينة غير كريمة.
• മാന്യതയില്ലാത്തതും നിസ്സാരവും നിന്ദ്യവുമായ നിലയിലാണ് ജീവിതമെങ്കിൽ പോലും യഹൂദികൾ ഇഹലോക ജീവിതത്തോട് അത്യാർത്തിയുള്ളവരാണ്.

• أنّ من عادى أولياء الله المقربين منه فقد عادى الله تعالى.
• അല്ലാഹുവിനോടടുപ്പമുള്ള അവൻറെ ഔലിയാക്കളോട് (അല്ലാഹുവിന്റെ മിത്രങ്ങളോട്) ശത്രുത പുലർത്തുന്നവൻ അല്ലാഹുവിനോടാണ് ശത്രുത പുലർത്തുന്നത്.

• إعراض اليهود عن نبوة محمد صلى الله عليه وسلم بعدما عرفوا تصديقه لما في أيديهم من التوراة.
നബി (ﷺ) യുടെ പ്രവാചകത്വത്തിൻറെ സത്യസന്ധത അവരുടെ കൈകളിലുള്ള വേദഗ്രന്ഥമായ തൗറാത്തിലൂടെ അറിഞ്ഞതിന് ശേഷമാണ് യഹൂദർ അതിനെ അവഗണിച്ചു കളഞ്ഞത്.

• أنَّ من لم ينتفع بعلمه صح أن يوصف بالجهل؛ لأنه شابه الجاهل في جهله.
• സ്വന്തം അറിവ് കൊണ്ട് പ്രയോജനം നേടാത്തവനെ ജാഹിൽ (അജ്ഞൻ) എന്നു വിശേഷിപ്പിക്കാം. കാരണം അവൻ, ജാഹിലിനോട് സാദൃശ്യപ്പെട്ടിരിക്കുന്നു.

 
പരിഭാഷ അദ്ധ്യായം: ബഖറഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക