Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ബഖറഃ   ആയത്ത്:
وَقَالُوْا كُوْنُوْا هُوْدًا اَوْ نَصٰرٰی تَهْتَدُوْا ؕ— قُلْ بَلْ مِلَّةَ اِبْرٰهٖمَ حَنِیْفًا ؕ— وَمَا كَانَ مِنَ الْمُشْرِكِیْنَ ۟
യഹൂദികൾ ഈ സമുദായത്തോട് പറഞ്ഞു: നിങ്ങൾ യഹൂദികളാവുക, എങ്കിൽ നിങ്ങൾ സന്മാർഗത്തിലാകും. നസ്റാനികൾ പറഞ്ഞു: നിങ്ങൾ നസ്റാനികളാവുക, എങ്കിൽ നിങ്ങൾ സന്മാർഗത്തിലാകും. എന്നാൽ നബിയേ, അവരോട് മറുപടി പറയുക: അല്ല; ഇബ്രാഹീമിൻറെ മതമാണ് ഞങ്ങൾ പിൻപറ്റുക. എല്ലാ അസത്യ മതങ്ങളിൽ നിന്നും പരിപൂർണമായി അകന്ന് സത്യ മതമായ ഇസ്ലാമിലേക്ക് മാത്രം ചേർന്ന ഇബ്റാഹീമിന്റെ മാർഗം. അദ്ദേഹം അല്ലാഹുവിൽ ആരെയെങ്കിലും പങ്ക് ചേർക്കുന്ന മുശ്രിക്കുകളിൽപെട്ടവനായിരുന്നില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
قُوْلُوْۤا اٰمَنَّا بِاللّٰهِ وَمَاۤ اُنْزِلَ اِلَیْنَا وَمَاۤ اُنْزِلَ اِلٰۤی اِبْرٰهٖمَ وَاِسْمٰعِیْلَ وَاِسْحٰقَ وَیَعْقُوْبَ وَالْاَسْبَاطِ وَمَاۤ اُوْتِیَ مُوْسٰی وَعِیْسٰی وَمَاۤ اُوْتِیَ النَّبِیُّوْنَ مِنْ رَّبِّهِمْ ۚ— لَا نُفَرِّقُ بَیْنَ اَحَدٍ مِّنْهُمْ ؗ— وَنَحْنُ لَهٗ مُسْلِمُوْنَ ۟
യഹൂദികളിലും ക്രിസ്ത്യാനികളിലും പെട്ട നിരർത്ഥകമായ ഈ വാദക്കാരോട് മുഅ്മിനുകളേ നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയ ഖുർആനിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഇബ്രാഹീമിനും അദ്ദേഹത്തിൻറെ സന്തതികളായ ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. യഅ്ഖൂബ് സന്തതികളിലെ നബിമാർക്ക് അല്ലാഹു അവതരിപ്പിച്ച് കൊടുത്തതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. മൂസാ നബിക്ക് അല്ലാഹു നൽകിയ തൗറാത്തിലും ഈസാ നബിക്ക് അല്ലാഹു അവതരിപ്പിച്ച ഇൻജീലിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. സർവ്വ നബിമാർക്കും അല്ലാഹു നൽകിയ കിതാബുകളിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ചിലരിൽ വിശ്വസിച്ചും മറ്റുചിലരിൽ അവിശ്വസിച്ചും അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല. മറിച്ച്, എല്ലാവരിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ പരിശുദ്ധനായ അല്ലാഹുവിന്ന് മാത്രം കീഴ്പെട്ടും അവന്റെ കൽപനകൾക്ക് വഴിപ്പെട്ടും ജീവിക്കുന്നവരുമാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
فَاِنْ اٰمَنُوْا بِمِثْلِ مَاۤ اٰمَنْتُمْ بِهٖ فَقَدِ اهْتَدَوْا ۚ— وَاِنْ تَوَلَّوْا فَاِنَّمَا هُمْ فِیْ شِقَاقٍ ۚ— فَسَیَكْفِیْكَهُمُ اللّٰهُ ۚ— وَهُوَ السَّمِیْعُ الْعَلِیْمُ ۟ؕ
നിങ്ങൾ ഈ വിശ്വസിച്ചത് പോലെ യഹൂദികളും നസ്റാനികളും മറ്റുള്ള കാഫിറുകളും വിശ്വസിച്ചാൽ അവർ അല്ലാഹു തൃപ്തിപ്പെടുന്ന നേർമാർഗത്തിലായിക്കഴിഞ്ഞു. മുഴുവൻ നബിമാരിലോ അല്ലെങ്കിൽ ചില നബിമാരിലോ അവിശ്വസിച്ച് അവർ ഈമാനിൽ നിന്ന് പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ അവർ ഭിന്നതയിലും ശത്രുതയിലും തന്നെയാണ്. നബിയേ, താങ്കൾ ദുഃഖിക്കേണ്ടതില്ല. തീർച്ചയായും അവരുടെ ഉപദ്രവത്തിൽ നിന്നും താങ്കളെ സംരക്ഷിക്കാൻ അല്ലാഹു മതി. അവരുണ്ടാക്കുന്ന കുഴപ്പങ്ങളിൽ നിന്ന് അല്ലാഹു താങ്കളെ കാത്തുകൊള്ളും. അവർക്കെതിരിൽ അവൻ താങ്കളെ സഹായിക്കുകയും ചെയ്യും. അവൻ അവരുടെ വാക്കുകൾ എല്ലാം കേൾക്കുന്നവനും, അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും നന്നായി അറിയുന്നവനുമത്രെ.
അറബി ഖുർആൻ വിവരണങ്ങൾ:
صِبْغَةَ اللّٰهِ ۚ— وَمَنْ اَحْسَنُ مِنَ اللّٰهِ صِبْغَةً ؗ— وَّنَحْنُ لَهٗ عٰبِدُوْنَ ۟
അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചു നൽകിയ ശുദ്ധപ്രകൃതിയാകുന്ന അവന്റെ ദീനിൽ നിങ്ങൾ ഉറച്ചുനിൽക്കുക.അകത്തും പുറത്തും അല്ലാഹുവിൻറെ മതത്തെ നിങ്ങൾ മുറുകെ പിടിക്കുക.അല്ലാഹുവിൻറെ മതത്തേക്കാൾ നല്ല മറ്റൊരു മതവുമില്ല. അതാകുന്നു ശുദ്ധപ്രകൃതിയോട് യോജിക്കുന്ന മതം. നന്മകൾ കൊണ്ടുവരികയും തിന്മകൾ തടയുകയും ചെയ്യുന്ന ദീൻ. അതിനാൽ, ഞങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു, അവനിൽ മറ്റാരെയും പങ്ക്ചേർക്കുകയില്ല എന്ന് നിങ്ങൾ പറയുകയും ചെയ്യുക.
അറബി ഖുർആൻ വിവരണങ്ങൾ:
قُلْ اَتُحَآجُّوْنَنَا فِی اللّٰهِ وَهُوَ رَبُّنَا وَرَبُّكُمْ ۚ— وَلَنَاۤ اَعْمَالُنَا وَلَكُمْ اَعْمَالُكُمْ ۚ— وَنَحْنُ لَهٗ مُخْلِصُوْنَ ۟ۙ
നബിയേ, പറയുക: വേദക്കാരേ, നിങ്ങളുടെ മതം പുരാതനവും വേദഗ്രന്ഥം കാലപ്പഴക്കമുള്ളതുമായതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് ഞങ്ങളെക്കാൾ അടുത്തവരാണ് എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ഞങ്ങളോട് തർക്കിക്കുകയാണോ ? എന്നാലത് നിങ്ങൾക്കുപകാരപ്പെടുകയില്ല. അല്ലാഹു എല്ലാവരുടെയും റബ്ബാണ്. നിങ്ങൾക്ക് മാത്രം പ്രത്യേകമായുള്ളവനല്ല. ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമ്മങ്ങളാണ്. അതിനെകുറിച്ച് നിങ്ങൾ ചോദിക്കപ്പെടുകയില്ല. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമ്മങ്ങളും. അതിനെക്കുറിച്ച് ഞങ്ങളും ചോദിക്കപ്പെടുകയില്ല. ഓരോരുത്തർക്കും അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക. ഞങ്ങൾ അവനെ മാത്രം ആരാധിക്കുന്നവരും അനുസരിക്കുന്നവരുമാണ്. അവനിൽ മറ്റാരെയും പങ്ക് ചേർക്കാത്തവരുമാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اَمْ تَقُوْلُوْنَ اِنَّ اِبْرٰهٖمَ وَاِسْمٰعِیْلَ وَاِسْحٰقَ وَیَعْقُوْبَ وَالْاَسْبَاطَ كَانُوْا هُوْدًا اَوْ نَصٰرٰی ؕ— قُلْ ءَاَنْتُمْ اَعْلَمُ اَمِ اللّٰهُ ؕ— وَمَنْ اَظْلَمُ مِمَّنْ كَتَمَ شَهَادَةً عِنْدَهٗ مِنَ اللّٰهِ ؕ— وَمَا اللّٰهُ بِغَافِلٍ عَمَّا تَعْمَلُوْنَ ۟
ഇബ്രാഹീമും ഇസ്മാഈലും, ഇസ്ഹാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളിലെ നബിമാരുമെല്ലാം യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ വേദക്കാരേ നിങ്ങൾ പറയുന്നത്? നബിയേ, ചോദിക്കുക: നിങ്ങൾക്കാണോ കൂടുതൽ അറിവുള്ളത് ? അതോ അല്ലാഹുവിനോ? ആ നബിമാരെല്ലാം അവരുടെ മാർഗ്ഗത്തിലായിരുന്നു എന്നാണ് അവർ വാദിക്കുന്നതെങ്കിൽ അവർ കള്ളമാണ് പറയുന്നത്. കാരണം അവർ നിയോഗിക്കപ്പെട്ടതും മരണപ്പെട്ടതുമെല്ലാം തൗറാത്തും ഇൻജീലും അവതരിപ്പിക്കപ്പെടുന്നതിന് മുൻപായിരുന്നു. അതിനാൽ, അവർ അല്ലാഹുവിന്റെയും അവന്റെ റസൂലുകളുടെയും പേരിൽ കളവു പറയുകയാണെന്ന് വ്യക്തമാണ്. അവർക്കിറക്കപ്പെട്ട സത്യം അവർ മറച്ചുവെച്ചു. വേദക്കാരുടെ ചെയ്തി പോലെ, അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതും, തൻറെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാൾ കടുത്ത അതിക്രമകാരി മറ്റാരുമില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും.
അറബി ഖുർആൻ വിവരണങ്ങൾ:
تِلْكَ اُمَّةٌ قَدْ خَلَتْ ۚ— لَهَا مَا كَسَبَتْ وَلَكُمْ مَّا كَسَبْتُمْ ۚ— وَلَا تُسْـَٔلُوْنَ عَمَّا كَانُوْا یَعْمَلُوْنَ ۟۠
നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു അത്. അവർ പ്രവർത്തിച്ച കാര്യങ്ങളിലേക്ക് അതിന്റെ പ്രതിഫലം ലഭിക്കുവാനായി അവർ കടന്ന്പോയി. അവർ പ്രവർത്തിച്ചതിൻറെ ഫലം അവർക്കാകുന്നു. നിങ്ങൾ പ്രവർത്തിച്ചതിൻറെ ഫലം നിങ്ങൾക്കും. അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതല്ല. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവരും ചോദ്യം ചെയ്യപ്പെടുന്നതല്ല. ഒരാളും മറ്റൊരാളുടെ പാപത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയില്ല. ഒരാൾക്കും മറ്റൊരാളുടെ കർമ്മം ഉപകാരപ്പെടുകയുമില്ല. ഓരോരുത്തർക്കും അവർ ചെയ്തുവെച്ചതിന്റെ പ്രതിഫലം ലഭിക്കും.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أن دعوى أهل الكتاب أنهم على الحق لا تنفعهم وهم يكفرون بما أنزل الله على نبيه محمد صلى الله عليه وسلم.
• ഞങ്ങൾ സത്യത്തിലാണ് എന്ന വേദക്കാരുടെ വാദം അവർക്കുപകാരപ്പെടുകയില്ല. കാരണം അവർ മുഹമ്മദ് നബിക്ക് (ﷺ) അല്ലാഹു അവതരിപ്പിച്ചതിനെ നിഷേധിക്കുന്ന കാഫിറുകളാണ്.

• سُمِّي الدين صبغة لظهور أعماله وسَمْته على المسلم كما يظهر أثر الصبغ في الثوب.
• മതത്തെ ചായം എന്ന് വിളിക്കപ്പെട്ടത് അതിലെ കർമ്മങ്ങൾ ആർക്കും കാണാവുന്ന തരത്തിൽ പ്രകടമായതുകൊണ്ടാണ്. ചായത്തിൻറെ അടയാളം വസ്ത്രങ്ങളിൽ കാണാവുന്നത് പോലെ ദീനിന്റെ പ്രവർത്തനങ്ങളും സ്വഭാവഗുണങ്ങളും മുസ്ലിമിൽ പ്രകടമായി കാണാം.

• أن الله تعالى قد رَكَزَ في فطرةِ خلقه جميعًا الإقرارَ بربوبيته وألوهيته، وإنما يضلهم عنها الشيطان وأعوانه.
• അല്ലാഹു മാത്രമാണ് റബ്ബെന്നും അവൻ മാത്രമാണ് ഇലാഹെന്നും സമ്മതിക്കുന്ന തരത്തിലാണ് അല്ലാഹു എല്ലാവരുടെയും സൃഷ്ടിപ്പിൻറെ പ്രകൃതിയിൽ തന്നെ ആരാധനയിലും രക്ഷാകർതൃത്വത്തിലുമുള്ള അവൻറെ ഏകത്വം അല്ലാഹു ഉറപ്പിച്ചിട്ടുണ്ട്. അതിൽനിന്ന് അവരെ വഴിപിഴപ്പിക്കുന്നത് പിശാചും കൂട്ടുകാരുമാണ്.

 
പരിഭാഷ അദ്ധ്യായം: ബഖറഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക