Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ബഖറഃ   ആയത്ത്:
اَلْحَجُّ اَشْهُرٌ مَّعْلُوْمٰتٌ ۚ— فَمَنْ فَرَضَ فِیْهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوْقَ وَلَا جِدَالَ فِی الْحَجِّ ؕ— وَمَا تَفْعَلُوْا مِنْ خَیْرٍ یَّعْلَمْهُ اللّٰهُ ؔؕ— وَتَزَوَّدُوْا فَاِنَّ خَیْرَ الزَّادِ التَّقْوٰی ؗ— وَاتَّقُوْنِ یٰۤاُولِی الْاَلْبَابِ ۟
അറിയപ്പെട്ട മാസങ്ങളാണ് ഹജ്ജിന്റെ സമയം. ശവ്വാൽ മാസം മുതൽ ദുൽഹിജ്ജ 10 വരെയാകുന്നു അത്. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് കർമ്മത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ-പുരുഷ സംസർഗമോ അതിൻറെ ആമുഖങ്ങൾ പോലുമോ പാടുള്ളതല്ല. പാപങ്ങൾ ചെയ്ത് അല്ലാഹുവിനെ അനുസരിച്ചുള്ള ജീവിതത്തിൽ നിന്ന് പുറത്ത് കടക്കലും കടുത്ത നിഷിദ്ധമാകുന്നു. സ്ഥല കാല മഹത്വം കാരണമത്രെ അത്. ശണ്ഠയിലേക്കും കോപത്തിലേക്കുമെത്തുന്ന തർക്കവും നിഷിദ്ധമാകുന്നു. നിങ്ങൾ ഏതൊരു സൽപ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും. ഹജ്ജ് നിർവ്വഹിക്കാൻ പോകുമ്പോൾ നിങ്ങൾക്കുവേണ്ട ഭക്ഷണവും പാനീയവും ഒരുക്കിപ്പോകുക. എന്നാൽ എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്അല്ലാഹുവിനെ സൂക്ഷിക്കലാകുന്നു.കേടുപറ്റാത്ത നല്ല ബുദ്ധിയുള്ളവരേ, എൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും എന്നെ നിങ്ങൾ ഭയപ്പെടുക.
അറബി ഖുർആൻ വിവരണങ്ങൾ:
لَیْسَ عَلَیْكُمْ جُنَاحٌ اَنْ تَبْتَغُوْا فَضْلًا مِّنْ رَّبِّكُمْ ؕ— فَاِذَاۤ اَفَضْتُمْ مِّنْ عَرَفٰتٍ فَاذْكُرُوا اللّٰهَ عِنْدَ الْمَشْعَرِ الْحَرَامِ ۪— وَاذْكُرُوْهُ كَمَا هَدٰىكُمْ ۚ— وَاِنْ كُنْتُمْ مِّنْ قَبْلِهٖ لَمِنَ الضَّآلِّیْنَ ۟
ഹജ്ജിനിടയിൽ കച്ചവടം മുഖേനയോ മറ്റുമാർഗ്ഗങ്ങളിലൂടെയോ അനുവദനീയമായ ഉപജീവനം തേടുന്നതിന് നിങ്ങൾക്ക് കുറ്റമില്ല. ദുൽഹിജ്ജ ഒൻപതിന് അറഫയിൽ നിന്നതിന് ശേഷം പത്തിൻറെ രാവിൽ മുസ്ദലിഫയിലേക്ക് നിങ്ങൾ പുറപ്പെട്ടാൽ മുസ്ദലിഫയിലെ മശ്അറുൽ ഹറാമിനടുത്ത് വെച്ച് പ്രാർത്ഥന, തസ്ബീഹ്, തഹ്ലീൽ എന്നിവയിലൂടെ നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുക. അവൻറെ മതത്തിന്റെ ചിഹ്നങ്ങൾ പഠിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് സന്മാർഗം നൽകിയതിനും, അവൻറെ ഭവനത്തിൽ ഹജ്ജ് ചെയ്യാൻ അവസരം നൽകിയതിനും നിങ്ങൾ അല്ലാഹുവിനെ ഓർക്കുക. അതിന് മുമ്പ് അവൻറെ മതനിയമങ്ങളെക്കുറിച്ച് നിങ്ങൾ അശ്രദ്ധരായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ثُمَّ اَفِیْضُوْا مِنْ حَیْثُ اَفَاضَ النَّاسُ وَاسْتَغْفِرُوا اللّٰهَ ؕ— اِنَّ اللّٰهَ غَفُوْرٌ رَّحِیْمٌ ۟
എന്നിട്ട് ഇബ്രാഹിം നബിയെ പിന്തുടരുന്നവർ പ്രവർത്തിക്കുന്ന പോലെ അറഫയിൽ നിന്ന് നിങ്ങളും പുറപ്പെടുക; ജാഹിലിയ്യത്തിലെ ചില ആളുകൾ പ്രവർത്തിക്കുന്നത് പോലെ, അറഫയിൽ നിൽക്കാതിരിക്കുകയല്ല വേണ്ടത്. അല്ലാഹു നിയമമാക്കിയവ പ്രവർത്തിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചകൾക്ക് നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. പശ്ചാത്തപിക്കുന്ന തൻറെ അടിമകൾക്ക് ഏറെ പൊറുക്കുന്നവനും അവരോട് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു അല്ലാഹു.
അറബി ഖുർആൻ വിവരണങ്ങൾ:
فَاِذَا قَضَیْتُمْ مَّنَاسِكَكُمْ فَاذْكُرُوا اللّٰهَ كَذِكْرِكُمْ اٰبَآءَكُمْ اَوْ اَشَدَّ ذِكْرًا ؕ— فَمِنَ النَّاسِ مَنْ یَّقُوْلُ رَبَّنَاۤ اٰتِنَا فِی الدُّنْیَا وَمَا لَهٗ فِی الْاٰخِرَةِ مِنْ خَلَاقٍ ۟
അങ്ങനെ നിങ്ങൾ ഹജ്ജ് കർമ്മം നിർവ്വഹിച്ചു കഴിഞ്ഞു അതിൽ നിന്ന് വിരമിച്ചാൽ നിങ്ങളുടെ പിതാക്കളെ നിങ്ങൾ പ്രകീർത്തിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്ന പോലെ അല്ലാഹുവെ നിങ്ങൾ ഓർക്കുകയും ധാരാളമായി പ്രകീർത്തിക്കുകയും ചെയ്യുക. അല്ലെങ്കിൽ പിതാക്കളെ നിങ്ങൾ പ്രകീർത്തിച്ചതിനേക്കാൾ ശക്തമായ നിലയിൽ അല്ലാഹുവെ നിങ്ങൾ പ്രകീർത്തിക്കുക. കാരണം നിങ്ങളനുഭവിക്കുന്ന മുഴുവൻ അനുഗ്രഹങ്ങളും അല്ലാഹുവിൻറെ അനുഗ്രഹമത്രെ. ജനങ്ങൾ പല വിഭാഗമാകുന്നു. രക്ഷിതാവിനോട് സന്താനം, സമ്പത്ത്, ആരോഗ്യം തുടങ്ങിയ ഐഹിക ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചല്ലാതെ മറ്റൊന്നും ചോദിക്കാത്ത കാഫിറുകളും മുശ്രിക്കുകളും അവരിലുണ്ട്. അവർക്ക് ഈ ലോക ജീവിതത്തിൽ മാത്രമേ വിശ്വാസമുള്ളൂ. ഇഹലോകം മാത്രമാഗ്രഹിച്ചതിനാലും പരലോകത്തിൽ നിന്ന് പിന്തിരിഞ്ഞതിനാലും അവർക്ക് പരലോകത്ത് മുഅ്മിനുകളായ അവന്റെ അടിമകൾക്കുവേണ്ടി അല്ലാഹു സജ്ജമാക്കിയ ഒരു ഓഹരിയും ലഭിക്കുകയില്ല.
അറബി ഖുർആൻ വിവരണങ്ങൾ:
وَمِنْهُمْ مَّنْ یَّقُوْلُ رَبَّنَاۤ اٰتِنَا فِی الدُّنْیَا حَسَنَةً وَّفِی الْاٰخِرَةِ حَسَنَةً وَّقِنَا عَذَابَ النَّارِ ۟
ജനങ്ങളിൽ ഒരു വിഭാഗം അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവരാണ്. അങ്ങനെയുള്ളവൻ തന്റെ റബ്ബിനോട് സ്വർഗപ്രവേശനമെന്ന വിജയവും നരക ശിക്ഷയിൽ നിന്നുള്ള മോചനവും ചോദിക്കുന്ന പോലെ ഇഹലോകാനുഗ്രഹങ്ങളും സൽക്കർമ്മങ്ങളും ചോദിക്കുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
اُولٰٓىِٕكَ لَهُمْ نَصِیْبٌ مِّمَّا كَسَبُوْا ؕ— وَاللّٰهُ سَرِیْعُ الْحِسَابِ ۟
ഇഹപര നന്മകൾക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് ഇഹലോകത്ത് അവർ സമ്പാദിച്ച സൽക്കർമ്മങ്ങളുടെ ഫലമായി മഹത്തായ പ്രതിഫലത്തിൻറെ വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തിൽ കർമ്മങ്ങളുടെ കണക്ക് നോക്കുന്നവനാകുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• يجب على المؤمن التزود في سفر الدنيا وسفر الآخرة، ولذلك ذكر الله أن خير الزاد هو التقوى.
• ഇഹലോക യാത്രയിലും പരലോക യാത്രയിലും പാഥേയമൊരുക്കൽ വിശ്വാസിക്ക് നിർബന്ധമാണ്. തഖ്വ (അല്ലാഹുവെക്കുറിച്ച ഭയം) യാണ് ഏറ്റവും നല്ല പാഥേയം എന്ന് അല്ലാഹു പറഞ്ഞത് അതിനാലാണ്.

• مشروعية الإكثار من ذكر الله تعالى عند إتمام نسك الحج.
• ഹജ്ജ് കർമ്മം പൂർത്തിയാവുമ്പോൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കൽ നിയമമാക്കപ്പെട്ടിരിക്കുന്നു.

• اختلاف مقاصد الناس؛ فمنهم من جعل همّه الدنيا، فلا يسأل ربه غيرها، ومنهم من يسأله خير الدنيا والآخرة، وهذا هو الموفَّق.
• ജനങ്ങളുടെ താൽപര്യങ്ങൾ വ്യത്യസ്തമാണ്. ഇഹലോകം താല്പര്യമാക്കി അതല്ലാതെ തന്റെ റബ്ബിനോട് മറ്റൊന്നും ചോദിക്കാതിരിക്കുന്നവനും അവരിലുണ്ട്. ഇഹപര നന്മകൾ ചോദിക്കുന്നവരും അവരിലുണ്ട്. അവനാകുന്നു ഭാഗ്യശാലി.

 
പരിഭാഷ അദ്ധ്യായം: ബഖറഃ
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക