Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Baqarah   Ayah:
كُتِبَ عَلَیْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۚ— وَعَسٰۤی اَنْ تَكْرَهُوْا شَیْـًٔا وَّهُوَ خَیْرٌ لَّكُمْ ۚ— وَعَسٰۤی اَنْ تُحِبُّوْا شَیْـًٔا وَّهُوَ شَرٌّ لَّكُمْ ؕ— وَاللّٰهُ یَعْلَمُ وَاَنْتُمْ لَا تَعْلَمُوْنَ ۟۠
മുഅ്മിനുകളേ, അല്ലാഹുവിൻറെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യൽ നിങ്ങൾക്ക് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. സമ്പത്തും സ്വദേഹവും ചിലവഴിക്കേണ്ടതിനാൽ പൊതുവെ മനുഷ്യമനസിന് അത് അനിഷ്ടകരമാണെങ്കിലും. ഒരു കാര്യം നിങ്ങൾ വെറുക്കുകയും യഥാർത്ഥത്തിൽ അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം.അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള യുദ്ധം അങ്ങനെയൊന്നാണ്. ഇസ്ലാമികയുദ്ധത്തിനൊപ്പം മഹത്തായ പ്രതിഫലവും ശത്രുക്കൾക്ക് മേൽ വിജയവും അല്ലാഹുവിൻറെ വചനം ഉന്നതമാക്കലുമുണ്ട്. ഒരു കാര്യം നിങ്ങൾ ഇഷ്ടപ്പെടുകയും യഥാർത്ഥത്തിൽ അത് നിങ്ങൾക്ക് തിന്മയും മോശമായ ഫലം നൽകുന്നതുമായിരിക്കാം. ജിഹാദിൽ നിന്ന് വിട്ടുനിൽക്കുകയെന്നത് അത്തരം കാര്യങ്ങളിലൊന്നാണ്. അത് പരാജയവും ശത്രുക്കൾക്ക് നിങ്ങളുടെ ആധിപത്യം ചെലുത്താൻ കാരണമാവുകയും ചെയ്യും. നല്ല കാര്യങ്ങളും മോശം കാര്യങ്ങളും പൂർണമായി അറിയുന്നവൻ അല്ലാഹുവാണ്. നിങ്ങൾക്കതറിയുകയില്ല തന്നെ.അതിനാൽ നിങ്ങൾ അവൻറെ കൽപ്പനക്ക് ഉത്തരം നൽകുക. അതിലാണ് നിങ്ങൾക്ക് നന്മയുള്ളത്.
Arabic explanations of the Qur’an:
یَسْـَٔلُوْنَكَ عَنِ الشَّهْرِ الْحَرَامِ قِتَالٍ فِیْهِ ؕ— قُلْ قِتَالٌ فِیْهِ كَبِیْرٌ ؕ— وَصَدٌّ عَنْ سَبِیْلِ اللّٰهِ وَكُفْرٌ بِهٖ وَالْمَسْجِدِ الْحَرَامِ ۗ— وَاِخْرَاجُ اَهْلِهٖ مِنْهُ اَكْبَرُ عِنْدَ اللّٰهِ ۚ— وَالْفِتْنَةُ اَكْبَرُ مِنَ الْقَتْلِ ؕ— وَلَا یَزَالُوْنَ یُقَاتِلُوْنَكُمْ حَتّٰی یَرُدُّوْكُمْ عَنْ دِیْنِكُمْ اِنِ اسْتَطَاعُوْا ؕ— وَمَنْ یَّرْتَدِدْ مِنْكُمْ عَنْ دِیْنِهٖ فَیَمُتْ وَهُوَ كَافِرٌ فَاُولٰٓىِٕكَ حَبِطَتْ اَعْمَالُهُمْ فِی الدُّنْیَا وَالْاٰخِرَةِ ۚ— وَاُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟
ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹറം, റജബ് എന്നീ പവിത്രമായ മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനെപ്പറ്റി നബിയേ, ജനങ്ങൾ താങ്കളോട് ചോദിക്കുന്നു. അവരോട് മറുപടി പറയുക: ആ മാസങ്ങളിൽ യുദ്ധം ചെയ്യുകയെന്നത് അല്ലാഹുവിങ്കൽ വലിയ അപരാധവും വെറുക്കപ്പെട്ട കാര്യവും തന്നെയാകുന്നു. എന്നാൽ മുശ്രിക്കുകൾ ചെയ്യുന്ന പോലെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നതും അപരാധം തന്നെയാകുന്നു. മസ്ജിദുൽ ഹറാമിൽ നിന്നു മുഅ്മിനുകളെ തടയുന്നതും, മസ്ജിദുൽ ഹറാമിൻറെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കൽ വിലക്കപ്പെട്ട മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ഗൗരവമുള്ളതാകുന്നു. അവർ നിലകൊള്ളുന്ന ശിർക്ക് കൊലയെക്കാൾ ഗുരുതരമായതാകുന്നു. അവർക്ക് സാധിക്കുകയാണെങ്കിൽ നിങ്ങളുടെ സത്യ മതത്തിൽ നിന്ന് അവരുടെ തെറ്റായ മതത്തിലേക്ക് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവർ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളിൽ നിന്നാരെങ്കിലും തൻറെ മതത്തിൽ നിന്ന് പിന്മാറി അല്ലാഹുവിൽ ശരിയായ വിശ്വാസമില്ലാത്ത കാഫിറായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ സൽക്കർമ്മങ്ങൾ നിഷ്ഫലമായിത്തീരുന്നതാണ്. പരലോകത്ത് അവർക്ക് പോകാനുള്ള സങ്കേതം നരകമാണ്. അവരതിൽ നിത്യവാസികളുമായിരിക്കും.
Arabic explanations of the Qur’an:
اِنَّ الَّذِیْنَ اٰمَنُوْا وَالَّذِیْنَ هَاجَرُوْا وَجٰهَدُوْا فِیْ سَبِیْلِ اللّٰهِ ۙ— اُولٰٓىِٕكَ یَرْجُوْنَ رَحْمَتَ اللّٰهِ ؕ— وَاللّٰهُ غَفُوْرٌ رَّحِیْمٌ ۟
അല്ലാഹുവിലും അവൻറെ റസൂലിലും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ഹിജ്റ പോവുകയും അല്ലാഹുവിൻറെ വചനം ഉന്നതമായിത്തീരാൻ ജിഹാദിൽ ഏർപെടുകയും ചെയ്തവരാരോ അവർ അല്ലാഹുവിൻറെ കാരുണ്യവും പാപമോചനവും പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു തൻറെ അടിമകളുടെ പാപങ്ങൾ പൊറുക്കുന്നവനും അവരോട് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു.
Arabic explanations of the Qur’an:
یَسْـَٔلُوْنَكَ عَنِ الْخَمْرِ وَالْمَیْسِرِ ؕ— قُلْ فِیْهِمَاۤ اِثْمٌ كَبِیْرٌ وَّمَنَافِعُ لِلنَّاسِ ؗ— وَاِثْمُهُمَاۤ اَكْبَرُ مِنْ نَّفْعِهِمَا ؕ— وَیَسْـَٔلُوْنَكَ مَاذَا یُنْفِقُوْنَ ؕ۬— قُلِ الْعَفْوَؕ— كَذٰلِكَ یُبَیِّنُ اللّٰهُ لَكُمُ الْاٰیٰتِ لَعَلَّكُمْ تَتَفَكَّرُوْنَ ۟ۙ
നബിയേ, താങ്കളുടെ അനുയായികൾ താങ്കളോട് മദ്യത്തെ (ബുദ്ധിയെ മറയ്ക്കുകയും നീക്കിക്കളയുകയും ചെയ്യുന്ന എല്ലാ വസ്തുക്കളുമാണ് മദ്യം എന്നത് കൊണ്ട് ഉദ്ദേശം)ക്കുറിച്ച് ചോദിക്കുന്നു. അത് കുടിക്കുന്നതിനെയും വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയും കുറിച്ച് ചോദിക്കുന്നു ? ചൂതാട്ടത്തെക്കുറിച്ചും അവർ ചോദിക്കുന്നു. (മത്സരങ്ങളിലൂടെ പണം സമ്പാദിക്കലാണ് ചൂതാട്ടം. അഥവാ പന്തയത്തിൽ പങ്കെടുക്കുന്ന രണ്ടു കക്ഷികളും അതിൽ തോറ്റാൽ പണം പകരം വെക്കുന്നു.) അവരോട് ഉത്തരം പറയുക: അവ രണ്ടിലും പല ദോഷങ്ങളുമുണ്ട്. അഥവാ, ബുദ്ധിയും സമ്പത്തും നശിപ്പിക്കുക, പരസ്പരം ശത്രുതയും വിദ്വേഷവും വളർത്തുക പോലുള്ള ദുന്യാവിനെയും ദീനിനെയും ബാധിക്കുന്ന നിരവധിഉപദ്രവകരമായ കാര്യങ്ങളുണ്ട്. സമ്പത്തുണ്ടാക്കൽ പോലുള്ള ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അതിന്റെ ദൂഷ്യഫലങ്ങളും അതുകൊണ്ടുണ്ടാകുന്ന പാപവും പ്രയോജനത്തെക്കാൾ വലുതാണ്. ഉപകാരത്തെക്കാൾ ഉപദ്രവമുള്ള കാര്യങ്ങളിൽ നിന്ന് ബുദ്ധിയുള്ളവരെല്ലാം അകന്നുനിൽക്കും. മദ്യം നിഷിദ്ധമാക്കുന്നതിൻറെ ആമുഖമായിട്ടാണ് ഈ വിശദീകരണം അല്ലാഹു നൽകിയത്. ഓ നബിയേ, താങ്കളുടെ സഹാബിമാർ ചോദിക്കുന്നു, പുണ്യം ലഭിക്കാൻ എത്രയാണവർ ചെലവ് ചെയ്യേണ്ടതെന്ന്. നീ പറയുക: അത്യാവശ്യം കഴിച്ച് മിച്ചമുള്ളത് നിങ്ങൾ ചിലവഴിക്കുക. (ഇത് ആദ്യകാലങ്ങളിലെ നിയമമായിരുന്നു. പിന്നീട് നിശ്ചിത ഇനം സമ്പത്തിൽ നിശ്ചിത തോതനുസരിച്ച് സകാത്ത് നിർബന്ധമാക്കപ്പെട്ടു). നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക് ഇതുപോലെ സംശയരഹിതമായി തെളിവുകൾ വിവരിച്ചുതരുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• الجهل بعواقب الأمور قد يجعل المرء يكره ما ينفعه ويحب ما يضره، وعلى المرء أن يسأل الله الهداية للرشاد.
• കാര്യങ്ങളുടെ പര്യവസാനത്തെ കുറിച്ച അജ്ഞത നിമിത്തം ഒരാൾ ഉപകാരമുള്ളത് വെറുക്കുകയും ഉപദ്രവകരമായത് ഇഷ്ടപ്പെടുകയും ചെയ്യാനിടയുണ്ട്. നേർമാർഗ്ഗത്തിലേക്കെത്തിപ്പെടാൻ അല്ലാഹുവിനോട് തേടുകയാണ് മനുഷ്യൻ ചെയ്യേണ്ടത്.

• جاء الإسلام بتعظيم الحرمات والنهي عن الاعتداء عليها، ومن أعظمها صد الناس عن سبيل الله تعالى.
• ഇസ്ലാം പവിത്രമായവയെ ആദരിക്കുകയും അവയിൽ അതിക്രമം കാണിക്കുന്നത് വിലക്കുകയും ചെയ്യുന്നു. അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുക വലിയ അതിക്രമങ്ങളിലൊന്നാകുന്നു.

• لا يزال الكفار أبدًا حربًا على الإسلام وأهله حتَّى يخرجوهم من دينهم إن استطاعوا، والله موهن كيد الكافرين.
(അല്ലാഹുവിനെ) നിഷേധിച്ചവർ ഇസ്ലാമിനോടും അതിൻറെ ആളുകളോടും കടുത്ത പോരാട്ടത്തിൽ തന്നെയായിരിക്കും; മുസ്ലിമീങ്ങളെ -സാധിക്കുമെങ്കിൽ- അവരുടെ മതത്തിൽ നിന്ന് പുറത്തെത്തിക്കുന്നത് വരെ അവരത് തുടരും. എന്നാൽ അല്ലാഹു അവിശ്വാസികളുടെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തുന്നവനാണ്.

• الإيمان بالله تعالى، والهجرة إليه، والجهاد في سبيله؛ أعظم الوسائل التي ينال بها المرء رحمة الله ومغفرته.
• അല്ലാഹുവിലുള്ള വിശ്വാസവും, അവനിലേക്കുള്ള ഹിജ്റയും, അവൻറെ മാർഗ്ഗത്തിലുള്ള ജിഹാദും അല്ലാഹുവിൻറെ പാപമോചനവും കാരുണ്യവും നേടാനുള്ള മഹത്തായ മാർഗ്ഗങ്ങളാണ്.

• حرّمت الشريعة كل ما فيه ضرر غالب وإن كان فيه بعض المنافع؛ مراعاة لمصلحة العباد.
• അടിമകളുടെ നന്മ കണക്കിലെടുത്ത് കൂടുതൽ ഉപദ്രവകരമായ എല്ലാം ഇസ്ലാം നിഷിദ്ധമാക്കി. അതിൽ ചില നന്മകളുണ്ടെങ്കിലും ശരി.

 
Translation of the meanings Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close