Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-Baqarah   Ayah:
حٰفِظُوْا عَلَی الصَّلَوٰتِ وَالصَّلٰوةِ الْوُسْطٰی ۗ— وَقُوْمُوْا لِلّٰهِ قٰنِتِیْنَ ۟
നമസ്കാരം അല്ലാഹു കൽപ്പിച്ച പോലെ പൂർണമായി നിർവ്വഹിക്കുന്നതിൽ നിങ്ങൾ നിഷ്ഠപുലർത്തുക. നമസ്കാരങ്ങൾക്ക് നടുവിലുള്ള അസ്ർ നമസ്കാരവും നിങ്ങൾ സൂക്ഷ്മതയോടെ നിർവ്വഹിക്കുക.അല്ലാഹുവിൻറെ മുമ്പിൽ ഭക്തിയോടെയും അനുസരണയോടെയും നിന്ന് നമസ്കരിക്കുകയും ചെയ്യുക.
Arabic explanations of the Qur’an:
فَاِنْ خِفْتُمْ فَرِجَالًا اَوْ رُكْبَانًا ۚ— فَاِذَاۤ اَمِنْتُمْ فَاذْكُرُوا اللّٰهَ كَمَا عَلَّمَكُمْ مَّا لَمْ تَكُوْنُوْا تَعْلَمُوْنَ ۟
നിങ്ങൾ ശത്രുവിനെയോ മറ്റോ ഭയപ്പെടുകയും, നിങ്ങൾക്ക് നിസ്കാരം പൂർണരൂപത്തിൽ നിർവ്വഹിക്കാൻ കഴിയാതെ വരികയും ചെയ്താൽ കാൽനടയായോ, ഒട്ടകമോ കുതിരയോ പോലുള്ള വാഹനങ്ങളിലായോ, നിങ്ങൾക്ക് സാധ്യമാകുന്ന രൂപത്തിലോ നിങ്ങൾ നമസ്കരിക്കുക. ഇനി നിങ്ങളുടെ ഭയം നീങ്ങിയാൽ അല്ലാഹുവിനെ എല്ലാ നിലക്കും നിങ്ങൾ സ്മരിക്കുക. പൂർണമായ രൂപത്തിൽ നിസ്കരിക്കുക എന്നത് അതിൽ പെട്ടതാണ്. നിങ്ങൾക്ക് അറിവില്ലാതിരുന്ന പ്രകാശവും സന്മാർഗവും അവൻ നിങ്ങൾക്ക് പഠിപ്പിച്ചു തന്നതു പ്രകാരം (നിങ്ങൾ അവനെ സ്മരിക്കുക).
Arabic explanations of the Qur’an:
وَالَّذِیْنَ یُتَوَفَّوْنَ مِنْكُمْ وَیَذَرُوْنَ اَزْوَاجًا ۖۚ— وَّصِیَّةً لِّاَزْوَاجِهِمْ مَّتَاعًا اِلَی الْحَوْلِ غَیْرَ اِخْرَاجٍ ۚ— فَاِنْ خَرَجْنَ فَلَا جُنَاحَ عَلَیْكُمْ فِیْ مَا فَعَلْنَ فِیْۤ اَنْفُسِهِنَّ مِنْ مَّعْرُوْفٍ ؕ— وَاللّٰهُ عَزِیْزٌ حَكِیْمٌ ۟
നിങ്ങളിൽ നിന്ന് ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുന്നവർ തങ്ങളുടെ ഭാര്യമാർക്ക് ഒരു കൊല്ലത്തേക്ക് ആവശ്യമായ താമസവും ചെലവും നൽകാൻ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. അനന്തരാവകാശികൾ അവരെ പുറത്താക്കാതിരിക്കാനും അവർക്ക് ബാധിച്ച പ്രയാസത്തിന് പരിഹാരമായും മരണപ്പെട്ട മയ്യിത്തിനോടുള്ള കടമകളുടെ പൂർത്തീകരണമായുമത്രെ അത്. എന്നാൽ വർഷം പൂർത്തിയാകുന്നതിന് മുമ്പ് അവർ സ്വയം പുറത്ത് പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തിൽ മര്യാദയനുസരിച്ച് അവർ പ്രവർത്തിക്കുന്നതിൽ നിങ്ങൾക്കും അവർക്കും കുറ്റമില്ല.അവർ അലങ്കാരമണിയുകയോ സുഗന്ധം പൂശുകയോ ചെയ്യുന്നതിൽ തെറ്റില്ല. അല്ലാഹു ആർക്കും തോൽപിക്കാൻ കഴിയാത്ത പ്രതാപവാനും, വിധിയിലും നിയന്ത്രണത്തിലും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു. ബഹുഭൂരിപക്ഷം ഖുർആൻ വ്യാഖ്യാതാക്കളും ഈ ആയത്തിലെ വിധി "നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാൽ ആ ഭാര്യമാർ നാല് മാസവും പത്തു ദിവസവും തങ്ങളുടെ കാര്യത്തിൽ കാത്തിരിക്കേണ്ടതാണ്" (അൽ ബഖറഃ 234) എന്ന ആയത്തുകൊണ്ട് ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായക്കാരാണ്.
Arabic explanations of the Qur’an:
وَلِلْمُطَلَّقٰتِ مَتَاعٌ بِالْمَعْرُوْفِ ؕ— حَقًّا عَلَی الْمُتَّقِیْنَ ۟
വിവാഹമോചിതരായ സ്ത്രീകൾക്ക് വസ്ത്രമോ ധനമോ മറ്റെന്തെങ്കിലുമോ ജീവിതവിഭവമായി നൽകേണ്ടതാണ്. വിവാഹമോചനം കാരണം തകർന്ന അവരുടെ മനസ്സിന് ആശ്വാസം നൽകാനത്രെ അത്. ഭർത്താവിൻറെ സാമ്പത്തിക കഴിവ് പരിഗണിച്ചുകൊണ്ട് ന്യായമായ നിലയിലാണ് അത് നൽകേണ്ടത്. അല്ലാഹുവിൻറെ കൽപ്പനകൾ പാലിക്കുകയും വിരോധങ്ങൾ വെടിയുകയും ചെയ്യുന്ന ഭയഭക്തിയുള്ളവർക്ക് അതൊരു ബാധ്യതയത്രെ
Arabic explanations of the Qur’an:
كَذٰلِكَ یُبَیِّنُ اللّٰهُ لَكُمْ اٰیٰتِهٖ لَعَلَّكُمْ تَعْقِلُوْنَ ۟۠
മുഅ്മിനുകളേ, മുൻ വിവരിക്കപ്പെട്ടത് പോലെ, അല്ലാഹുവിൻറെ വിധികളും നിയമപരിധികളും അടങ്ങിയ അവന്റെ ആയത്തുകൾ നിങ്ങൾക്കവൻ വിവരിച്ചുതരുന്നു. നിങ്ങൾ ഗ്രഹിക്കേണ്ടതിനും അതനുസരിച്ചു പ്രവർത്തിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. അതുനിമിത്തം ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മ കരസ്ഥമാക്കാൻ കഴിയും.
Arabic explanations of the Qur’an:
اَلَمْ تَرَ اِلَی الَّذِیْنَ خَرَجُوْا مِنْ دِیَارِهِمْ وَهُمْ اُلُوْفٌ حَذَرَ الْمَوْتِ ۪— فَقَالَ لَهُمُ اللّٰهُ مُوْتُوْا ۫— ثُمَّ اَحْیَاهُمْ ؕ— اِنَّ اللّٰهَ لَذُوْ فَضْلٍ عَلَی النَّاسِ وَلٰكِنَّ اَكْثَرَ النَّاسِ لَا یَشْكُرُوْنَ ۟
ധാരാളം ആളുകളുണ്ടായിട്ടും പകർച്ചവ്യാധിയോ മറ്റോ കൊണ്ടുള്ള മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ താങ്കളറിഞ്ഞില്ലേ നബിയേ? ബനൂഇസ്രാഈല്യരിൽ പെട്ട ഒരു വിഭാഗമായിരുന്നു അവർ. അപ്പോൾ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങൾ മരിച്ചു കൊള്ളുക. അങ്ങിനെ അവർ മരണമടഞ്ഞു. പിന്നീട് അല്ലാഹു അവർക്ക് ജീവൻ നല്കി. കാര്യങ്ങൾ അല്ലാഹുവിങ്കലാണെന്നും സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവർക്ക് സാധിക്കില്ല എന്നും അവർക്ക് വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടിയായിരുന്നു അത്. തീർച്ചയായും അല്ലാഹു മനുഷ്യർക്ക് ഒരുപാട് നൽകുന്നവനും അവരോട് ഔദാര്യം കാണിക്കുന്നവനുമാകുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് അവനോട് നന്ദികാണിക്കുന്നില്ല.
Arabic explanations of the Qur’an:
وَقَاتِلُوْا فِیْ سَبِیْلِ اللّٰهِ وَاعْلَمُوْۤا اَنَّ اللّٰهَ سَمِیْعٌ عَلِیْمٌ ۟
ഓ മുഅ്മിനുകളേ, അല്ലാഹുവിൻറെ മതത്തെ സഹായിക്കാനും അവൻറെ വചനം ഉയർന്ന് കാണാനും അല്ലാഹുവിൻറെ ശത്രുക്കളോട് നിങ്ങൾ യുദ്ധം ചെയ്യുക. നിങ്ങളറിയുക: അല്ലാഹു നിങ്ങളുടെ എല്ലാവാക്കുകളും കേൾക്കുന്നവനും പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും അറിയുന്നവനുമാണെന്ന്. അതിനുള്ള പ്രതിഫലം നിങ്ങൾക്കവൻ നൽകുകയും ചെയ്യും.
Arabic explanations of the Qur’an:
مَنْ ذَا الَّذِیْ یُقْرِضُ اللّٰهَ قَرْضًا حَسَنًا فَیُضٰعِفَهٗ لَهٗۤ اَضْعَافًا كَثِیْرَةً ؕ— وَاللّٰهُ یَقْبِضُ وَیَبْصُۜطُ ۪— وَاِلَیْهِ تُرْجَعُوْنَ ۟
ഇഷ്ടമുള്ള മനസ്സോടെയും നല്ല ഉദ്ദേശത്തോടെയും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ധനം ചിലവഴിച്ച് കടം കൊടുക്കുന്നവനെപ്പോലെ പ്രവർത്തിക്കാനാരുണ്ട്? എങ്കിൽ അനേകം ഇരട്ടികളാക്കി വർദ്ധിപ്പിച്ച് അതവന് തന്നെ ലഭിക്കും. ഉപജീവനത്തിലും ആരോഗ്യത്തിലും മറ്റുള്ള കാര്യങ്ങളിലും അല്ലാഹു കുടുസ്സാക്കുകയും വിശാലമാക്കുകയും ചെയ്യുന്നു. അതെല്ലാം അവൻറെ നീതിയും യുക്തിയുമനുസരിച്ചാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു പരലോകത്ത് നിങ്ങൾ മടക്കപ്പെടുന്നത്. അപ്പോഴവൻ നിങ്ങളുടെ കർമ്മങ്ങൾക്ക് പ്രതിഫലം നൽകും.
Arabic explanations of the Qur’an:
Benefits of the verses in this page:
• الحث على المحافظة على الصلاة وأدائها تامة الأركان والشروط، فإن شق عليه صلَّى على ما تيسر له من الحال.
• ശർത്തുകളും റുക്നുകളും പൂർണമായി ചെയ്ത് നമസ്കാരം നിർവ്വഹിക്കാനും നിലനിർത്താനും പ്രേരണ നൽകുന്നു. അതിന് കഴിയാത്തവർ കഴിയുന്ന രൂപത്തിൽ അത് നിർവഹിക്കണം.

• رحمة الله تعالى بعباده ظاهرة، فقد بين لهم آياته أتم بيان للإفادة منها.
• അല്ലാഹുവിൻറെ ആയത്തുകളിൽ നിന്ന് ഉപകാരം നേടിയെടുക്കാനായി അവനത് പൂർണമായി വിവരിച്ചു തന്നിട്ടുണ്ട് എന്നതിൽ അല്ലാഹുവിൻറെ അടിമകളോടുള്ള കാരുണ്യം പ്രകടമാണ്.

• أن الله تعالى قد يبتلي بعض عباده فيضيِّق عليهم الرزق، ويبتلي آخرين بسعة الرزق، وله في ذلك الحكمة البالغة.
• അല്ലാഹു തൻറെ ചില അടിമകളെ ഉപജീവനം കുടുസ്സാക്കി പരീക്ഷിക്കുകയും മറ്റുചിലരെ ഉപജീവനം വിശാലമാക്കി പരീക്ഷിക്കുകയും ചെയ്യും. അതിലെല്ലാം അവൻറെ കൃത്യമായ യുക്തിയുണ്ട്.

 
Translation of the meanings Surah: Al-Baqarah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close